+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിഡ് മാലിന്യത്തിനെതിരേ മരിയാപുരം സ്വദേശികൾ

തൃശൂർ: ആസിഡ് മാലിന്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് മരിയാപുരം സ്വദേശികൾ സമരവുമായി തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിലെത്തി. റീത്തും ബാനറുമെല്ലാമായിട്ടാണ്
ആസിഡ് മാലിന്യത്തിനെതിരേ  മരിയാപുരം സ്വദേശികൾ
തൃശൂർ: ആസിഡ് മാലിന്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് മരിയാപുരം സ്വദേശികൾ സമരവുമായി തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിലെത്തി. റീത്തും ബാനറുമെല്ലാമായിട്ടാണ് സ്ത്രീകൾ അടക്കമുള്ളവർ സമരത്തിന് എത്തിയത്. സ്വർണാഭരണ നിർമാണശാലയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോർപറേഷനു മുന്നിൽ നാട്ടുകാർ സമരവുമായി എത്തിയത്.
മുൻ മേയർ ഐ.പി. പോൾ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, കോർപറേഷൻ കൗണ്‍സിലർ ജോർജ് ചാണ്ടി, ഡിസിസി സെക്രട്ടറി ജോസ് വള്ളൂർ, സിപിഐ മണ്ഡലം സെക്രട്ടറി ടി. രാധാകൃഷ്ണൻ, രാജേഷ് അപ്പാട്ട്, എഐവൈഎഫ് നേതാവ് പ്രശാന്ത്, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ഷാജഹാൻ, പിഡിപി ജില്ലാ പ്രസിഡന്‍റ് മജീദ്, സാജൻ പടിക്കല, ബൾക്കീസ് ബാനു, പിയുസിഎൽ ജില്ലാ കണ്‍വീനർ ടി.കെ. വാസു, എം.പി. ജോസ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.
ഒന്പതുമാസമായി മരിയാപുരത്ത് ആസിഡ് മാലിന്യസമരം തുടരുകയാണ്. സിപിഎം ഒഴികെയുള്ള പാർട്ടി നേതൃത്വങ്ങൾ പൗരസമിതി പ്രവർത്തകർക്കു പിന്തുണയുമായി രംഗത്തുണ്ട്. ജില്ലാ കളക്ടറുമായി ചർച്ച നടത്താമെന്നു കഴിഞ്ഞദിവസം മരിയാപുരത്തു സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ കെ. രാജൻ എംഎൽഎ പറഞ്ഞിരുന്നു.
പ്രദേശത്തെ സ്വർണനിർമാണശാലയിൽനിന്നുള്ള ആസിഡ് മാലിന്യം മണ്ണിലേക്ക് ഒഴുക്കുന്നതുമൂലം ഇവിടത്തെ കിണറുകളിൽ രാസമാലിന്യം നിറഞ്ഞെന്നാണ് ആരോപണം.
പല വീട്ടുകാർക്കും തൊലിപ്പുറത്ത് അസുഖങ്ങളും, മുടികൊഴിച്ചിലും അടക്കമുള്ള രോഗങ്ങൾ ബാധിച്ചതായി ആക്ഷേപമുയർന്നു.
നിർമാണശാലയുടെ 500 മീറ്റർ ചുറ്റളവിലുള്ള പല കിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്നു കണ്ടെത്തി. മലിനീകരണ നിയന്ത്രണബോർഡ്, സ്ഥലം എംഎൽഎ, കളക്്ടർ, ആർഡിഒ എന്നിവർക്കെല്ലാം പരാതി നല്കിയിരുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല.
സമരസമിതി പ്രസിഡന്‍റ് ഡേവിസ് പൂഴിക്കൽ, സെക്രട്ടറി ഷേർളി ജോയ്, കണ്‍വീനർ ജോയ് അങ്ങേപറന്പിൽ എന്നിവർ നേതൃത്വം നൽകി.