+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെന്നിക്കൊടി ഉയർന്നു, കൊടുങ്ങല്ലൂർ ഭരണിക്കു സമാപനം

കൊടുങ്ങല്ലൂർ: തൃച്ചന്ദനച്ചാർത്തും കാവുതീണ്ടലും കഴിഞ്ഞ് ആരവം ഒഴിഞ്ഞ ശ്രീകുരുംബക്കാവിൽ ആഘോഷങ്ങൾക്കു സമാപനം കുറിച്ച് കിഴക്കേനടയിൽ വെന്നിക്കൊടി ഉയർത്തി. കാളി
വെന്നിക്കൊടി ഉയർന്നു,  കൊടുങ്ങല്ലൂർ ഭരണിക്കു സമാപനം
കൊടുങ്ങല്ലൂർ: തൃച്ചന്ദനച്ചാർത്തും കാവുതീണ്ടലും കഴിഞ്ഞ് ആരവം ഒഴിഞ്ഞ ശ്രീകുരുംബക്കാവിൽ ആഘോഷങ്ങൾക്കു സമാപനം കുറിച്ച് കിഴക്കേനടയിൽ വെന്നിക്കൊടി ഉയർത്തി.
കാളി- ദാരിക യുദ്ധത്തിൽ മുറിവേറ്റ ദേവി സുഖം പ്രാപിച്ചതിനെ സൂചിപ്പിച്ചാണു ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ ചെത്തിമിനുക്കിയ അടയ്ക്കാമരത്തിൽ കൊടിയേറ്റിയത്. തൃച്ചന്ദനച്ചാർത്ത് പൂജയ്ക്കു മുന്പായി അടച്ച ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ കിഴക്കേ നട തുറന്ന് അടികൾമാർ അകത്തുപ്രവേശിച്ച് ദേവിക്കു വരിയരി പായസം നിവേദിച്ചു.
തുടർന്നു ദേവിയെ പള്ളിമാടത്തിൽ സങ്കല്പിച്ചിരുത്തി കിണ്ടിയിൽ ഉടയാടയും വാൽക്കണ്ണാടിയുംവച്ച് നെറ്റിപ്പട്ടം വിരിച്ച് കിഴക്കോട്ട് ദർശനമായി നിലവിളക്ക് തെളിച്ചു. ഇനി ഏപ്രിൽ അഞ്ചിനു നട തുറപ്പുവരെ ഭഗവതി പള്ളിമാടത്തിലാണു ഭക്തർക്കു ദർശനം നൽകുക.
രാവിലെ പട്ടാര്യ സമുദായക്കാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനു പടിഞ്ഞാറെ നടയിലും വടക്കേനടയിലെ കൊഴിക്കല്ലിനു സമീപവും കുന്പളങ്ങ വെട്ടി കുശ്മാണ്ഡബലി നടത്തി. നടതുറപ്പ് വരെയുള്ള ദിവസങ്ങളിൽ വ്യത്യസ്ത യാമങ്ങളിൽ കിഴക്കേനട തുറന്ന് അടികൾമാർ പൂജകൾ നടത്തും. തീരദേശവാസികളുടെ താലിവരവും ഇന്നലെ രാവിലെ ആഘോഷപൂർവം നടന്നു.