അങ്കമാലി: അങ്കമാലി നഗരസഭ 15-ാം വാർഡിൽ പോട്ടൻചാൽ പാടത്ത് തരിശായി കിടന്നിരുന്ന മൂന്നര ഏക്കർ സ്ഥലത്ത് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ആഘോഷപൂർവം നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നെല്ലുത്പാദനം വർധിപ്പിക്കുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിയോഗ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി ഇറക്കും. ഒരു സ്ഥലവും ഇനി തരിശിടാൻ പാടില്ല. തരിശായ സ്ഥലങ്ങളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ജോലി ചെയ്യാൻ സന്നദ്ധ സംഘങ്ങൾ രൂപവത്ക്കരിക്കുകയും വേണം. തൊഴിലുറപ്പ് പദ്ധതിയിലുള്ളവരെ കൂടുതലായി കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അങ്കമാലി നഗരസഭ ചെയർപേഴ്സണ് എം.എ.ഗ്രേസി അധ്യക്ഷത വഹിച്ചു. മുൻഅ എംപി പി.രാജീവ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈൻ, പി.ജെ.വർഗീസ്, കെ.കെ.ഷിബു, കെ.കുട്ടപ്പൻ, കെ.ഐ.കുര്യോക്കോസ്, ടി.വൈ.ഏല്യാസ്, എം,എസ്.ഗിരീഷ്കുമാർ, ടി.ടി.ദേവസിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി കർഷകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്.
കൃഷിയോഗ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി ഇറക്കും. ഒരു സ്ഥലവും ഇനി തരിശിടാൻ പാടില്ല. തരിശായ സ്ഥലങ്ങളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ജോലി ചെയ്യാൻ സന്നദ്ധ സംഘങ്ങൾ രൂപവത്ക്കരിക്കുകയും വേണം. തൊഴിലുറപ്പ് പദ്ധതിയിലുള്ളവരെ കൂടുതലായി കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അങ്കമാലി നഗരസഭ ചെയർപേഴ്സണ് എം.എ.ഗ്രേസി അധ്യക്ഷത വഹിച്ചു. മുൻഅ എംപി പി.രാജീവ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈൻ, പി.ജെ.വർഗീസ്, കെ.കെ.ഷിബു, കെ.കുട്ടപ്പൻ, കെ.ഐ.കുര്യോക്കോസ്, ടി.വൈ.ഏല്യാസ്, എം,എസ്.ഗിരീഷ്കുമാർ, ടി.ടി.ദേവസിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി കർഷകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്.