കൊച്ചി: ക്രാന്തദർശിയായ ഇടയശ്രേഷ്ഠനായിരുന്നു അലക്സിസ് മെനെസിസ് മെത്രാപ്പോലീത്തയെന്നു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. അലക്സിസ് മെനെസിസ് മെത്രാപ്പോലീത്തയുടെ 400-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കെആർഎൽസിസി ഹെറിട്ടേജ് കമ്മീഷന്റെയും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ എറണാകുളം ആശീർഭവനിൽ നടത്തിയ ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1599ൽ ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ് വിളിച്ചുചേർത്തു സഭയുടെ നവീകരണത്തിനായി വ്യക്തമായ നയങ്ങൾക്കും നിയമങ്ങൾക്കും മെനെസിസ് മെത്രാപ്പോലീത്ത രൂപം കൊടുത്തു. കേരളസഭാമക്കളുടെ വിശ്വാസജീവിതത്തിനും സഭയുടെ നിയമസംഹിതയ്ക്കും കെട്ടുറപ്പിനും കാവലാളായി വർത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞതായും ഡോ. കളത്തിപ്പറന്പിൽ വ്യക്തമാക്കി.
കെഎൽസിഎച്ച്എ വൈസ് പ്രസിഡന്റ് ഷെവ. ഏബ്രഹാം അറയ്ക്കൽ അധ്യക്ഷത വഹിച്ചു. നവ മാനവികദർശനം മെനെസിസ് മെത്രാപ്പോലീത്തയുടെ പ്രവർത്തനങ്ങളിലുണ്ടായിരുന്നെന്നു ഡോ. കുര്യാസ് കുന്പളക്കുഴി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, ഹെറിട്ടേജ് കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി പാട്ടപ്പറന്പിൽ, മാധ്യമപ്രവർത്തകൻ ജെക്കോബി, സെന്റ് തെരേസാസ് കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ, കെഎൽസിഎച്ച്എ കോട്ടപ്പുറം രൂപതാ സെക്രട്ടറി പീറ്റർ കുരിശിങ്കൽ, ജോസി സേവ്യർ എന്നിവർ പ്രസംഗിച്ചു.
1599ൽ ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ് വിളിച്ചുചേർത്തു സഭയുടെ നവീകരണത്തിനായി വ്യക്തമായ നയങ്ങൾക്കും നിയമങ്ങൾക്കും മെനെസിസ് മെത്രാപ്പോലീത്ത രൂപം കൊടുത്തു. കേരളസഭാമക്കളുടെ വിശ്വാസജീവിതത്തിനും സഭയുടെ നിയമസംഹിതയ്ക്കും കെട്ടുറപ്പിനും കാവലാളായി വർത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞതായും ഡോ. കളത്തിപ്പറന്പിൽ വ്യക്തമാക്കി.
കെഎൽസിഎച്ച്എ വൈസ് പ്രസിഡന്റ് ഷെവ. ഏബ്രഹാം അറയ്ക്കൽ അധ്യക്ഷത വഹിച്ചു. നവ മാനവികദർശനം മെനെസിസ് മെത്രാപ്പോലീത്തയുടെ പ്രവർത്തനങ്ങളിലുണ്ടായിരുന്നെന്നു ഡോ. കുര്യാസ് കുന്പളക്കുഴി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, ഹെറിട്ടേജ് കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി പാട്ടപ്പറന്പിൽ, മാധ്യമപ്രവർത്തകൻ ജെക്കോബി, സെന്റ് തെരേസാസ് കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ, കെഎൽസിഎച്ച്എ കോട്ടപ്പുറം രൂപതാ സെക്രട്ടറി പീറ്റർ കുരിശിങ്കൽ, ജോസി സേവ്യർ എന്നിവർ പ്രസംഗിച്ചു.