മൂവാറ്റുപുഴ: കളക്ടറുടെ നിരോധന ഉത്തരവ് കാറ്റിൽ പറത്തി പായിപ്ര കാട്ടുകണ്ടം പാടശേഖരം ഭൂമാഫിയ മണ്ണിട്ടു നികത്തുന്നു. പാടം നികത്തിയതോടെ സമീപത്തെ 50 ഓളം കുടുംബങ്ങളുടെ കുടിവെള്ളവും ഇല്ലാതായിരിക്കുകയാണ്.
പായിപ്ര പഞ്ചായത്തിലെ ചെറുവട്ടൂർ-പായിപ്ര റോഡിൽ മൈക്രോ ജംഗ്ഷനു സമീപത്തെ ഒന്നരയേക്കറോളം പാടശേഖരമാണ് കഴിഞ്ഞ 27നു രാത്രിയിൽ മണ്ണിട്ടുനികത്തിയത്.
അഞ്ചു ടിപ്പറുകൾ ഉപയോഗിച്ച് ഇടതടവില്ലാതെ മണ്ണടിച്ചാണ് പാടം നികത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് നാട്ടുകാർ പുറത്തിറങ്ങാൻ ധൈര്യപ്പെട്ടില്ല. കാട്ടുകണ്ടം പാടത്തിന് 500 മീറ്റർ അകലെ പ്ലൈവുഡ് കന്പനി ആരംഭിക്കാൻ ആഴ്ചകളായി മലയിടിച്ചുകൂട്ടിയ മണ്ണാണ് ഒറ്റ രാത്രികൊണ്ട് പാടം നികത്താനായി ഉപയോഗിച്ചത്.
കാട്ടുകണ്ടം പാടം നികത്താൻ മുൻപ് ശ്രമമുണ്ടായപ്പോൾ നാട്ടുകാർ തടയുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
2015 ജനുവരി 28നു നൽകിയ പരാതിയെ തുടർന്ന് പാടം നികത്തരുതെന്ന് കാണിച്ച് കളക്ടർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ പാടം നികത്തിയത്.
27നു രാവിലെ തന്നെ നാട്ടുകാർ റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചെങ്കിലും കൂടുതൽ നടപടികളുണ്ടായില്ല.
കാട്ടുകണ്ടം മുളവൂർ തോട് നീർത്തട പദ്ധതിയുടെ നീരുറവ തുടങ്ങുന്ന ഭാഗമാണ് മണ്ണിട്ടു നികത്തിയതെന്നും നാട്ടുകാർ പറഞ്ഞു. ചെറുവട്ടൂർ-പായിപ്ര റോഡിൽ നിന്നു 50 അടിയോളം താഴ്ന്ന ഭാഗത്താണ് കാട്ടുകണ്ടം പാടം സ്ഥിതിചെയ്യുന്നത്. ഈ പാടത്തെ നീരുറവയാണ് ഒരു ഗ്രാമത്തിന്റെ ആകെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്.
പാടശേഖരം മണ്ണിട്ടു നികത്തിയ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ആർഡിഒ ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. ഇതു സംബന്ധിച്ച് റിപ്പോർട്ട് വില്ലേജ് ഓഫീസർ ആർഡിഒയ്ക്ക് നൽകിയതിനു ശേഷവും പാടം നികത്തൽ നടന്നു.
ജോലി ആരംഭിച്ചപ്പോൾ തന്നെ മൂവാറ്റുപുഴ പോലീസിലും റവന്യൂ ഓഫീസിലും നാട്ടുകാർ അറിയിച്ചെങ്കിലും പോലീസ് എത്തിയത് മണ്ണിടീൽ പൂർത്തിയായ സമയത്താണെന്നു നാട്ടുകാർ ആരോപിച്ചു. പാടം നികത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും ഇവർ തയാറായില്ല.
ഉദ്യോഗസ്ഥ-ഭൂമാഫിയ-ക്വട്ടേഷൻ സംഘങ്ങളുടെ കൂട്ടുകെട്ടാണ് കാട്ടുകണ്ടംപാടം നികത്തലിനു പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.
പായിപ്ര പഞ്ചായത്തിലെ ചെറുവട്ടൂർ-പായിപ്ര റോഡിൽ മൈക്രോ ജംഗ്ഷനു സമീപത്തെ ഒന്നരയേക്കറോളം പാടശേഖരമാണ് കഴിഞ്ഞ 27നു രാത്രിയിൽ മണ്ണിട്ടുനികത്തിയത്.
അഞ്ചു ടിപ്പറുകൾ ഉപയോഗിച്ച് ഇടതടവില്ലാതെ മണ്ണടിച്ചാണ് പാടം നികത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് നാട്ടുകാർ പുറത്തിറങ്ങാൻ ധൈര്യപ്പെട്ടില്ല. കാട്ടുകണ്ടം പാടത്തിന് 500 മീറ്റർ അകലെ പ്ലൈവുഡ് കന്പനി ആരംഭിക്കാൻ ആഴ്ചകളായി മലയിടിച്ചുകൂട്ടിയ മണ്ണാണ് ഒറ്റ രാത്രികൊണ്ട് പാടം നികത്താനായി ഉപയോഗിച്ചത്.
കാട്ടുകണ്ടം പാടം നികത്താൻ മുൻപ് ശ്രമമുണ്ടായപ്പോൾ നാട്ടുകാർ തടയുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
2015 ജനുവരി 28നു നൽകിയ പരാതിയെ തുടർന്ന് പാടം നികത്തരുതെന്ന് കാണിച്ച് കളക്ടർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ പാടം നികത്തിയത്.
27നു രാവിലെ തന്നെ നാട്ടുകാർ റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചെങ്കിലും കൂടുതൽ നടപടികളുണ്ടായില്ല.
കാട്ടുകണ്ടം മുളവൂർ തോട് നീർത്തട പദ്ധതിയുടെ നീരുറവ തുടങ്ങുന്ന ഭാഗമാണ് മണ്ണിട്ടു നികത്തിയതെന്നും നാട്ടുകാർ പറഞ്ഞു. ചെറുവട്ടൂർ-പായിപ്ര റോഡിൽ നിന്നു 50 അടിയോളം താഴ്ന്ന ഭാഗത്താണ് കാട്ടുകണ്ടം പാടം സ്ഥിതിചെയ്യുന്നത്. ഈ പാടത്തെ നീരുറവയാണ് ഒരു ഗ്രാമത്തിന്റെ ആകെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്.
പാടശേഖരം മണ്ണിട്ടു നികത്തിയ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ആർഡിഒ ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. ഇതു സംബന്ധിച്ച് റിപ്പോർട്ട് വില്ലേജ് ഓഫീസർ ആർഡിഒയ്ക്ക് നൽകിയതിനു ശേഷവും പാടം നികത്തൽ നടന്നു.
ജോലി ആരംഭിച്ചപ്പോൾ തന്നെ മൂവാറ്റുപുഴ പോലീസിലും റവന്യൂ ഓഫീസിലും നാട്ടുകാർ അറിയിച്ചെങ്കിലും പോലീസ് എത്തിയത് മണ്ണിടീൽ പൂർത്തിയായ സമയത്താണെന്നു നാട്ടുകാർ ആരോപിച്ചു. പാടം നികത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും ഇവർ തയാറായില്ല.
ഉദ്യോഗസ്ഥ-ഭൂമാഫിയ-ക്വട്ടേഷൻ സംഘങ്ങളുടെ കൂട്ടുകെട്ടാണ് കാട്ടുകണ്ടംപാടം നികത്തലിനു പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.