+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂത്താട്ടുകുളം ടൗൺ വികസനം; സർക്കാർ ഭൂമി ഏറ്റെടുക്കൽ വൈകുന്നു

കൂത്താട്ടുകുളം: കെഎസ്ടിപിയുടെ നേതൃത്വത്തിൽ നടക്കുന്ന എംസി റോഡ് നിർമാണത്തിന്‍റെ ഭാഗമായുള്ള ടൗണിലെ സർക്കാർ ഭൂമി ഏറ്റെടുക്കാൽ നടപടി വൈകുന്നു. പോലീസ് സ്റ്റേഷ
കൂത്താട്ടുകുളം ടൗൺ വികസനം;  സർക്കാർ ഭൂമി ഏറ്റെടുക്കൽ വൈകുന്നു
കൂത്താട്ടുകുളം: കെഎസ്ടിപിയുടെ നേതൃത്വത്തിൽ നടക്കുന്ന എംസി റോഡ് നിർമാണത്തിന്‍റെ ഭാഗമായുള്ള ടൗണിലെ സർക്കാർ ഭൂമി ഏറ്റെടുക്കാൽ നടപടി വൈകുന്നു. പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നീ നാലു സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കലാണ് അനന്തമായി നീളുന്നത്.
എംസി റോഡ് നിർമാണം അന്തിമഘട്ടത്തിൽ എത്തിയിട്ടും കൂത്താട്ടുകുളം ടൗണിലെ സർക്കാർ ഭൂമി ഏറ്റെടുക്കാത്തതു മൂലം നിർമാണ ജോലികൾ പൂർത്തീകരിക്കാനായിട്ടില്ല. സർവേ നന്പർ 594/12 ലുള്ള പോസ്റ്റ് ഓഫീസിന്‍റെ 21.5 സെന്‍റ് സ്ഥലത്തിൽ നാലു സെന്‍റ് 2014ൽ റോഡ് നിർമാണത്തിനായി കെഎസ്ടിപിക്ക് വിട്ടു നൽകിയിരുന്നു.
പോലീസ് സ്റ്റേഷനു മുന്നിൽനിന്ന വലിയ ആൽ മരം കെഎസ്ടിപി വെട്ടിമാറ്റിയിട്ട് ഒന്നര വർഷത്തിലേറെയായി. വില്ലേജ്, സബ് രജിസ്ട്രാർ ഓഫീസുകളുടെ സ്ഥലവും റോഡിനായി വിട്ടുകിട്ടേണ്ടതുണ്ട്. ഇവ സംസ്ഥാന സർക്കാരിനു കീഴിലായതിനാൽ വലിയ നടപടിക്രമങ്ങൾ കൂടാതെ ഏറ്റെടുക്കാൻ കഴിയുമെങ്കിലും ഒച്ചിഴയും പോലെയാണ് നീങ്ങുന്നത്. സർക്കാർ ഭൂമിയെന്ന നിലയിൽ ഉദ്യോഗസ്ഥനെ നിയമിച്ച് ലാൻഡ് ട്രാൻസ്ഫർ വഴി ഭൂമി ഏറ്റെടുക്കാമെന്നിരിക്കെ ഇതിനു കാലതാമസം വരുത്തുന്നതു അധികൃതരുടെ വീഴ്ചയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. എംസി റോഡ് നിർമാണം ഓഗസ്റ്റോടെ പൂർത്തീകരിക്കാനാണ് നീക്കം.
ഇതിനകം സർക്കാർ ഭൂമി ഏറ്റെടുക്കാനായില്ലെങ്കിൽ ബസ്ബേ നിർമാണമടക്കം പ്രതിസന്ധിയിലാകും. സർക്കാർ ഭൂമി ലഭ്യമായാൽ ഇരുവശങ്ങളിലും ഓടകൾ തീർത്ത് ബസ്‌ബേ നിർമിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഓട്ടോസ്റ്റാൻഡ്, ബസ്‌ബേ എന്നിവയ്ക്കു വേണ്ട സ്ഥലം പൂർണമായി ഉപയോഗിക്കത്തക്കവിധം സ്ഥലം ഏറ്റെടുക്കാനും നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഭൂമി ഉടൻ ഏറ്റെടുക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. ഇതിനായി സർക്കാർ തലത്തിൽ സമ്മർദം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.