+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂലമാരി കാഡ തോട് സംരക്ഷിക്കണം

മൂവാറ്റുപുഴ: മൂലമാരി കാഡ തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെല്ലിക്കുഴിപായിപ്ര പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ഊരംകുഴിക്ക് സമീപത്തായാണ് മൂലമരി
മൂലമാരി കാഡ തോട് സംരക്ഷിക്കണം
മൂവാറ്റുപുഴ: മൂലമാരി കാഡ തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെല്ലിക്കുഴി-പായിപ്ര പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ഊരംകുഴിക്ക് സമീപത്തായാണ് മൂലമരി കാഡ തോട് സ്ഥിതിചെയ്യുന്നത്. നോർത്ത് പായിപ്ര എംഡി കനാലിന്‍റെ മേതലയിൽ നിന്നു ആരംഭിച്ച് മൂവാറ്റുപുഴ കിഴുക്കാവ് തോടിൽ അവസാനിക്കുന്ന കനാലിന്‍റെ ഊരംകുഴി ഭാഗത്തു നിന്നാണ് മൂലമാരി കാഡ തോട് ആരംഭിക്കുന്നത്. മുളവൂർ തോടിൽ അവസാനിക്കുന്ന 300 മീറ്ററോളം വരുന്ന തോട് നാശത്തിന്‍റെ വക്കിലാണ്. വേനൽ കാലത്ത് കനാലിൽ നിന്നു വെള്ളം കൊണ്ടു വരുന്നത് മൂലമാരി കാഡ തോടിലൂടെയാണ്. കാലപഴക്കത്താൽ തോടിന്‍റെ പലഭാഗങ്ങളും തകർന്നതോടെ തോട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ കൃഷിയിടത്തിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്ന സ്ഥിതിയാണ്. തോടിന് സംരക്ഷണ ഭിത്തി നിർമിച്ചെങ്കിൽ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകൂ. ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.