കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നിയമസഹായം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശം നൽകി.
കുടുംബം 40 വർഷമായി നേരിടുന്ന നീതിനിഷേധം ചൂണ്ടിക്കാട്ടി കണിയാന്പറ്റ വളവനാൽ ജോസഫ് അയച്ച കത്ത് ചീഫ് ജസ്റ്റിസ് ലീഗൽ സർവീസസ് അഥോറിറ്റിക്ക് വിട്ടു. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നം നിർദേശിച്ചിട്ടുണ്ട്. കത്ത് ലഭിച്ചതായുള്ള ലീഗൽ സർവീസസ് അഥോറിറ്റിയുടെ സന്ദേശം കഴിഞ്ഞ ദിവസം ജോസഫിനു കിട്ടി.
1966ൽ കാഞ്ഞിരത്തിനാൽ ജോസ്-ജോർജ് സഹോദരങ്ങൾ കുട്ടനാട് കാർഡമം കന്പനിയിൽനിന്ന് ജന്മം തീറാധാരമായി വാങ്ങിയ 12 ഏക്കർ സ്ഥലം 1976ലാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇതിനെതിരെ വർഷങ്ങളോളം പോരാട്ടം നടത്തിയ കാഞ്ഞിരത്തിനാൽ ജോർജും ഭാര്യ ഏലിക്കുട്ടിയും മരിച്ചു. ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ജോർജിന്റെ മകൾ ട്രീസയും കുടുംബവും 2015 ഓഗസ്റ്റ് 15ന് വയനാട് കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സ്ഥലം വനഭൂമിയല്ലെന്ന് 2006ൽ സംയുക്തി പരിശോധനയിൽ വ്യക്തമായിരുന്നു. ഭൂമി വിട്ടുകൊടുക്കാനും നികുതി സ്വീകരിക്കാനും 2007 ഏപ്രിലിൽ സർക്കാർ ഉത്തരവായതാണ്. എന്നാൽ, തൃശൂരിലെ സർക്കാരിതര സംഘടനയുടെ ഹർജിയിൽ വനേതര പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു.
ഇതിനെതിരായ അപ്പീലിലും റിവ്യൂ ഹർജിയിലും വിധി കാഞ്ഞിരത്തിനാൽ കുടുംബത്തിന് എതിരായി.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സ്ഥലം വനഭൂമിയുടെ ഭാഗമലെ്ലന്ന് വ്യക്തമാക്കുന്ന 2009ലെ വിജിലൻസിന്റെ റിപ്പോർട്ടും 2016ലെ സബ് കളക്ടർ അധ്യ
ക്ഷനായ സമിതിയുടെ റിപ്പോർട്ടും കോടതിയിലെത്തിയില്ല.
ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകനായ ജോസഫ് വിജിലൻസ് എസ്പിയുടെയും സബ്കളക്ടർ അധ്യക്ഷനായ സമിതിയുടെയും റിപ്പോർട്ടുകളുടെ പകർപ്പ് സഹിതം ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചത്.
കത്തിന്റെ ചുരുക്കം:
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ ഇതുവരെ കോടതിയിൽ എത്തിയില്ല. ഉന്നത ഉദ്യോഗസ്ഥതലത്തിൽ നടന്ന കുറ്റകരവും ബോധപൂർവവുമായ ഇടപെടലുകളാകാം ഇതിനു കാരണം. ഒരു കുടുംബത്തിന്റെ വിഷയം എന്നതിലുപരി സാധാരണക്കാർ നേരിടുന്ന ഗൗരവമേറിയ നീതിനിഷേധത്തിന്റെ രേഖകളാണ് കോടതി മുന്പാകെ എത്താത്ത അന്വേഷണ റിപ്പോർട്ടുകൾ. തുടർച്ചയായ നീതിനിഷേധം മൂലം സാധാരണക്കാരന് ഭരണസംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്പോഴാണ് അരാജകത്വം ഉടലെടുക്കുന്നത്. ഭൂമി സംബന്ധമായ വ്യവഹാരത്തിനു ഉന്നത നീതിപീഠത്തെ സമീപിക്കാനുള്ള സാന്പത്തികശേഷി കാഞ്ഞിരത്തിനാൽ കുടുംബത്തിനില്ല. പൊതുതാത്പര്യ ഹർജി എന്ന നിലയ്ക്കല്ല, പൊതുജനത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ "സൗമ്യ’യ്ക്ക് ദാരുണമായ അന്ത്യം ഉണ്ടാകുമായിരുന്നിലെ്ലന്ന ഹൈക്കോടതി പരമാർശത്തിന്റെ പിൻബലത്തിലാണ് കത്ത് അയയ്ക്കുന്നത്. അവിവേകമാണെങ്കിൽ പൊറുക്കണം’.
കുടുംബം 40 വർഷമായി നേരിടുന്ന നീതിനിഷേധം ചൂണ്ടിക്കാട്ടി കണിയാന്പറ്റ വളവനാൽ ജോസഫ് അയച്ച കത്ത് ചീഫ് ജസ്റ്റിസ് ലീഗൽ സർവീസസ് അഥോറിറ്റിക്ക് വിട്ടു. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നം നിർദേശിച്ചിട്ടുണ്ട്. കത്ത് ലഭിച്ചതായുള്ള ലീഗൽ സർവീസസ് അഥോറിറ്റിയുടെ സന്ദേശം കഴിഞ്ഞ ദിവസം ജോസഫിനു കിട്ടി.
1966ൽ കാഞ്ഞിരത്തിനാൽ ജോസ്-ജോർജ് സഹോദരങ്ങൾ കുട്ടനാട് കാർഡമം കന്പനിയിൽനിന്ന് ജന്മം തീറാധാരമായി വാങ്ങിയ 12 ഏക്കർ സ്ഥലം 1976ലാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇതിനെതിരെ വർഷങ്ങളോളം പോരാട്ടം നടത്തിയ കാഞ്ഞിരത്തിനാൽ ജോർജും ഭാര്യ ഏലിക്കുട്ടിയും മരിച്ചു. ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ജോർജിന്റെ മകൾ ട്രീസയും കുടുംബവും 2015 ഓഗസ്റ്റ് 15ന് വയനാട് കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സ്ഥലം വനഭൂമിയല്ലെന്ന് 2006ൽ സംയുക്തി പരിശോധനയിൽ വ്യക്തമായിരുന്നു. ഭൂമി വിട്ടുകൊടുക്കാനും നികുതി സ്വീകരിക്കാനും 2007 ഏപ്രിലിൽ സർക്കാർ ഉത്തരവായതാണ്. എന്നാൽ, തൃശൂരിലെ സർക്കാരിതര സംഘടനയുടെ ഹർജിയിൽ വനേതര പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു.
ഇതിനെതിരായ അപ്പീലിലും റിവ്യൂ ഹർജിയിലും വിധി കാഞ്ഞിരത്തിനാൽ കുടുംബത്തിന് എതിരായി.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സ്ഥലം വനഭൂമിയുടെ ഭാഗമലെ്ലന്ന് വ്യക്തമാക്കുന്ന 2009ലെ വിജിലൻസിന്റെ റിപ്പോർട്ടും 2016ലെ സബ് കളക്ടർ അധ്യ
ക്ഷനായ സമിതിയുടെ റിപ്പോർട്ടും കോടതിയിലെത്തിയില്ല.
ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകനായ ജോസഫ് വിജിലൻസ് എസ്പിയുടെയും സബ്കളക്ടർ അധ്യക്ഷനായ സമിതിയുടെയും റിപ്പോർട്ടുകളുടെ പകർപ്പ് സഹിതം ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചത്.
കത്തിന്റെ ചുരുക്കം:
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ ഇതുവരെ കോടതിയിൽ എത്തിയില്ല. ഉന്നത ഉദ്യോഗസ്ഥതലത്തിൽ നടന്ന കുറ്റകരവും ബോധപൂർവവുമായ ഇടപെടലുകളാകാം ഇതിനു കാരണം. ഒരു കുടുംബത്തിന്റെ വിഷയം എന്നതിലുപരി സാധാരണക്കാർ നേരിടുന്ന ഗൗരവമേറിയ നീതിനിഷേധത്തിന്റെ രേഖകളാണ് കോടതി മുന്പാകെ എത്താത്ത അന്വേഷണ റിപ്പോർട്ടുകൾ. തുടർച്ചയായ നീതിനിഷേധം മൂലം സാധാരണക്കാരന് ഭരണസംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്പോഴാണ് അരാജകത്വം ഉടലെടുക്കുന്നത്. ഭൂമി സംബന്ധമായ വ്യവഹാരത്തിനു ഉന്നത നീതിപീഠത്തെ സമീപിക്കാനുള്ള സാന്പത്തികശേഷി കാഞ്ഞിരത്തിനാൽ കുടുംബത്തിനില്ല. പൊതുതാത്പര്യ ഹർജി എന്ന നിലയ്ക്കല്ല, പൊതുജനത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ "സൗമ്യ’യ്ക്ക് ദാരുണമായ അന്ത്യം ഉണ്ടാകുമായിരുന്നിലെ്ലന്ന ഹൈക്കോടതി പരമാർശത്തിന്റെ പിൻബലത്തിലാണ് കത്ത് അയയ്ക്കുന്നത്. അവിവേകമാണെങ്കിൽ പൊറുക്കണം’.