കൽപ്പറ്റ: പുൽപ്പള്ളി മിച്ചഭൂമി ആക്ഷൻ കൗണ്‍സിൽ വയനാട് ജില്ലാ കളക്ടർക്കെതിരേ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യുന്നു.
27 വർഷം മുന്‍പ് പുൽപ്പള്ളി ടൗണിനോടു ചേർന്ന് ഭൂരഹിതർക്ക് പതിച്ചുനൽകിയ മിച്ചഭൂമിയുടെ വിതരണം സംബന്ധിച്ച് 2016 ജനുവരി 26ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേസ് ഫയൽ ചെയ്യാനുള്ള നീക്കം.
1970ലെ ഭൂപരിഷ്കരണനിയമം അനുസരിച്ച് കുപ്പത്തോട് മാധവൻനായരിൽനിന്നു മിച്ചഭൂമിയായി പിടിച്ചെടുത്തതിൽ 2.16 ഏക്കറാണ് 1988ൽ ഭൂരഹിത കുടുംബങ്ങൾക്ക് പതിച്ചുനൽകിയത്.
ആദിവാസികളിൽപ്പെട്ട പത്തും പട്ടികജാതിക്കാരായ 14ഉം പൊതുവിഭാഗത്തിലുള്ള ഒന്‍പതും കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ഇവരിൽ ആർക്കും ഭൂമി അളന്നുതിരിച്ചുനൽകാൻ റവന്യൂ വകുപ്പിനു ഇതുവരെ കഴിഞ്ഞില്ല.
46 ആദിവാസി കുടുംബങ്ങൾ സ്ഥലം കൈയേറി കുടിൽകെട്ടി താമസിക്കുന്നതാണ് മിച്ചഭുമി വിതരണത്തിനു തടസമായത്.
ആദിവാസികൾക്കായി പകരം ഭൂമി കണ്ടെത്തണമെന്നും മിച്ചഭൂമി ഗുണഭോക്താക്കൾക്ക് അളന്നുതിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ബത്തേരി താലൂക്ക് ഓഫീസിനു മുന്നിലും കളക്ടറേറ്റ് പടിക്കലും സമരങ്ങൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ഇതിനിടെ കൈയേറ്റക്കാരായ ആദിവാസികളിൽ ചിലർ മിച്ചഭൂമി ഗുണഭോക്താക്കൾക്കെതിരേ നൽകിയ കേസിലാണ് ഹൈക്കോടതി വിധി ഉണ്ടായത്.
ഭൂമിയിൽ കൈയേറ്റക്കാർക്ക് അവകാശം ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതി ഉത്തരവ്.
മിച്ചഭൂമി ഗുണഭോക്താക്കൾക്ക് അളന്നുതിരിച്ചു നൽകണമെന്നും കോടതി വിധിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഉത്തരവ് പ്രാവർത്തികമാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കൽ നിരാഹാരസമരം തുടങ്ങാനും ആലോചനയുണ്ടെന്ന് അവർ അറിയിച്ചു.
ആക്ഷൻ കൗണ്‍സിൽ പ്രതിനിധികളായ കല്ലൂർ കേശവൻ, കെ.കെ. ഗോവിന്ദൻ നായർ, അശോകൻ പുൽപ്പള്ളി, ജാനു തുവരക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
27 വർഷം മുന്‍പ് പുൽപ്പള്ളി ടൗണിനോടു ചേർന്ന് ഭൂരഹിതർക്ക് പതിച്ചുനൽകിയ മിച്ചഭൂമിയുടെ വിതരണം സംബന്ധിച്ച് 2016 ജനുവരി 26ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേസ് ഫയൽ ചെയ്യാനുള്ള നീക്കം.
1970ലെ ഭൂപരിഷ്കരണനിയമം അനുസരിച്ച് കുപ്പത്തോട് മാധവൻനായരിൽനിന്നു മിച്ചഭൂമിയായി പിടിച്ചെടുത്തതിൽ 2.16 ഏക്കറാണ് 1988ൽ ഭൂരഹിത കുടുംബങ്ങൾക്ക് പതിച്ചുനൽകിയത്.
ആദിവാസികളിൽപ്പെട്ട പത്തും പട്ടികജാതിക്കാരായ 14ഉം പൊതുവിഭാഗത്തിലുള്ള ഒന്‍പതും കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ഇവരിൽ ആർക്കും ഭൂമി അളന്നുതിരിച്ചുനൽകാൻ റവന്യൂ വകുപ്പിനു ഇതുവരെ കഴിഞ്ഞില്ല.
46 ആദിവാസി കുടുംബങ്ങൾ സ്ഥലം കൈയേറി കുടിൽകെട്ടി താമസിക്കുന്നതാണ് മിച്ചഭുമി വിതരണത്തിനു തടസമായത്.
ആദിവാസികൾക്കായി പകരം ഭൂമി കണ്ടെത്തണമെന്നും മിച്ചഭൂമി ഗുണഭോക്താക്കൾക്ക് അളന്നുതിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ബത്തേരി താലൂക്ക് ഓഫീസിനു മുന്നിലും കളക്ടറേറ്റ് പടിക്കലും സമരങ്ങൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ഇതിനിടെ കൈയേറ്റക്കാരായ ആദിവാസികളിൽ ചിലർ മിച്ചഭൂമി ഗുണഭോക്താക്കൾക്കെതിരേ നൽകിയ കേസിലാണ് ഹൈക്കോടതി വിധി ഉണ്ടായത്.
ഭൂമിയിൽ കൈയേറ്റക്കാർക്ക് അവകാശം ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതി ഉത്തരവ്.
മിച്ചഭൂമി ഗുണഭോക്താക്കൾക്ക് അളന്നുതിരിച്ചു നൽകണമെന്നും കോടതി വിധിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഉത്തരവ് പ്രാവർത്തികമാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കൽ നിരാഹാരസമരം തുടങ്ങാനും ആലോചനയുണ്ടെന്ന് അവർ അറിയിച്ചു.
ആക്ഷൻ കൗണ്‍സിൽ പ്രതിനിധികളായ കല്ലൂർ കേശവൻ, കെ.കെ. ഗോവിന്ദൻ നായർ, അശോകൻ പുൽപ്പള്ളി, ജാനു തുവരക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.