പൊന്നാനി : പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകനെ ആർഎസ്എസുകാർ അക്രമിച്ച സംഭവം വിവാദമാവുന്നു.
സംഭവത്തെ തുടർന്നു പൊന്നാനി പോലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ കഴിഞ്ഞ ദിവസം കയ്യാങ്കളിയുണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ് സംഘം ചേർന്നു സ്റ്റേഷനു മുന്നിൽ വച്ച് മർദിച്ചതായി പരാതി വന്നതോടെയാണ് സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തത്. ഇതോടെ കുടുതൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ ആർഎസ്എസ് പ്രവർത്തകർ സ്റ്റേഷനിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ആർഎസ്എസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെ ന്നു ആക്ഷേപമുയർന്നിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ ഇതു ചോദ്യം ചെയ്തതോടെ പോലീസുകാരൻ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിക്കുകയായിരുന്നു . ഇതോടെ രോഷാകുലരായ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി സ്റ്റേഷൻ വളയുകയും പോലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് പ്രശ്നം ശാന്തമാക്കി.
തുടർന്നു പോലീസ് സ്റ്റേഷനു മുന്നിലൂടെ പോവുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ മശ്ഹൂദിനെ ഒരു സംഘം ബിജെപി - ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബിജെപിക്കാരെ ആക്രമിച്ചതിനു പിന്നിൽ മശ്ഹൂദ് ഉണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. കഴിഞ്ഞ ദിവസം പൊന്നാനി നെയ്തല്ലൂരിൽ ആർഎസ്എസ് ആക്രമണം അഴിച്ചുവിട്ടിരുന്നു.
നിരവധി വീടുകൾക്കും പത്തോളം പേർക്കും പരിക്കേൽക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയാണ് സ്റ്റേഷനിൽ അനിഷ്ട സംഭവമുണ്ടായത്. ആക്രമണം നടത്തിയ ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊന്നാനി പോലീസ് സ്വീകരിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഘർഷത്തിൽപ്പെട്ട ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഇവരെ ജാമ്യത്തിലിറക്കാനാണ് സ്റ്റേഷനിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകർ തടിച്ചുകൂടിയത്.
പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഡിവൈഎഫ്ഐ - ആർഎസ്എസ് സംഘർഷം നടക്കുന്പോൾ പോലീസ് നോക്കിനിന്നതായി ആരോപണം ശക്തമായിട്ടുണ്ട്.
സംഭവത്തെ തുടർന്നു പൊന്നാനി പോലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ കഴിഞ്ഞ ദിവസം കയ്യാങ്കളിയുണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ് സംഘം ചേർന്നു സ്റ്റേഷനു മുന്നിൽ വച്ച് മർദിച്ചതായി പരാതി വന്നതോടെയാണ് സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തത്. ഇതോടെ കുടുതൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ ആർഎസ്എസ് പ്രവർത്തകർ സ്റ്റേഷനിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ആർഎസ്എസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെ ന്നു ആക്ഷേപമുയർന്നിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ ഇതു ചോദ്യം ചെയ്തതോടെ പോലീസുകാരൻ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിക്കുകയായിരുന്നു . ഇതോടെ രോഷാകുലരായ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി സ്റ്റേഷൻ വളയുകയും പോലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് പ്രശ്നം ശാന്തമാക്കി.
തുടർന്നു പോലീസ് സ്റ്റേഷനു മുന്നിലൂടെ പോവുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ മശ്ഹൂദിനെ ഒരു സംഘം ബിജെപി - ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബിജെപിക്കാരെ ആക്രമിച്ചതിനു പിന്നിൽ മശ്ഹൂദ് ഉണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. കഴിഞ്ഞ ദിവസം പൊന്നാനി നെയ്തല്ലൂരിൽ ആർഎസ്എസ് ആക്രമണം അഴിച്ചുവിട്ടിരുന്നു.
നിരവധി വീടുകൾക്കും പത്തോളം പേർക്കും പരിക്കേൽക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയാണ് സ്റ്റേഷനിൽ അനിഷ്ട സംഭവമുണ്ടായത്. ആക്രമണം നടത്തിയ ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊന്നാനി പോലീസ് സ്വീകരിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഘർഷത്തിൽപ്പെട്ട ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഇവരെ ജാമ്യത്തിലിറക്കാനാണ് സ്റ്റേഷനിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകർ തടിച്ചുകൂടിയത്.
പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഡിവൈഎഫ്ഐ - ആർഎസ്എസ് സംഘർഷം നടക്കുന്പോൾ പോലീസ് നോക്കിനിന്നതായി ആരോപണം ശക്തമായിട്ടുണ്ട്.