+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രായത്തെ തോൽപ്പിക്കാൻ അലി ചൈനയിലേക്ക്

കാളികാവ്: പ്രായത്തെ തോൽപ്പിച്ച് ഓടി ജയിക്കാനായി അറുപതിലെത്തിയ അലി ചൈനയിലേക്ക്. മികച്ച ഫുട്ബോളർ, ഓട്ടക്കാരൻ എന്നീ നിലകളിൽ പേരെടുത്ത എടവണ്ണ പത്തപ്പിരിയം
പ്രായത്തെ തോൽപ്പിക്കാൻ  അലി ചൈനയിലേക്ക്
കാളികാവ്: പ്രായത്തെ തോൽപ്പിച്ച് ഓടി ജയിക്കാനായി അറുപതിലെത്തിയ അലി ചൈനയിലേക്ക്. മികച്ച ഫുട്ബോളർ, ഓട്ടക്കാരൻ എന്നീ നിലകളിൽ പേരെടുത്ത എടവണ്ണ പത്തപ്പിരിയം സ്വദേശി അലിയാണ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ചൈനയിലേക്ക് വണ്ടികയുന്നത്. സെപ്റ്റംബറിലാണ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റ് ചൈനയിൽ നടക്കുന്നത്. 4 x100 മീറ്റർ റിലേയിൽ പങ്കെടുക്കാനാണ് അലി യോഗ്യത നേടിയത്. കഴിഞ്ഞ മാസം 21മുതൽ 25 വരെ ഹൈദരാബാദിൽ നടന്ന ദേശീയ മീറ്റിൽ 53.6 സെക്കന്‍റിലാണ് അലിയുടെ ടീം അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്.
1984 മുതൽ 88 വരെ ജില്ലാ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. സംസ്ഥാനത്തെ വിവിധ ക്ലബുകളിൽ ബൂട്ടണിഞ്ഞു. വെറ്ററൻസ് അത്‌ലറ്റിക് മീറ്റിൽ തുടർച്ചയായി 100, 200, 400 മീറ്ററുകളിലും 4 x 100 മീറ്റർ റിലേയിലുമായി 13 തവണ ചാന്പ്യനായിരുന്നു. അന്പയറായി 15 വർഷം കളി നിയന്ത്രിച്ച പരിചയ സന്പത്തുമുണ്ട്.
കാനറാ ബാങ്കിലെ ഡെപ്പോസിറ്റ് കളക്ടറായി ജോലി നോക്കുന്ന ഇദ്ദേഹത്തിന് ഭാര്യയും നാലു മക്കളുമുണ്ട്. ഏക മകൻ സൽമാൻ ഫാരിസ് കേരള ഫുട്ബാൾ അസോസിയേഷന്‍റെ റഫറിയാണ്.
More in Malappuram :