+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

തിരൂർ: സന്പൂർണ ഭവന നിർമാണത്തിനും സ്ത്രീ ശാക്തീകരണത്തിനും ജല സംരക്ഷണത്തിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള തിരൂർ ബ്ലോക്ക് പഞ്ചായത്ത് 201718 വർഷത്തെ ബജറ്റ് വൈസ്പ്
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
തിരൂർ: സന്പൂർണ ഭവന നിർമാണത്തിനും സ്ത്രീ ശാക്തീകരണത്തിനും ജല സംരക്ഷണത്തിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2017-18 വർഷത്തെ ബജറ്റ് വൈസ്പ്രസിഡന്‍റ് പി നസറുള്ള അവതരിപ്പിച്ചു. 300 വീടുകൾ 200 ജനറൽ വീടുകളും പ്രത്യേക പദ്ധതിയിൽ 100 വീടുകളുമടക്കം ആകെ 7 കോടി രൂപയുടെ പദ്ധതിയാണ് വകയിരുത്തിയത്.
ജനറൽവിഭാഗത്തിൽ ഭവന,ഫ്ളാറ്റ് നിർമാണത്തിനായി 70 ലക്ഷം രൂപയും പട്ടികജാതി വിഭാഗ പദ്ധതിയിൽ ഭവന, ഫ്ളാറ്റ് നിർമാണത്തിനായി 40 ലക്ഷം രൂപയും മാറ്റിവച്ചു. ഏഴു കോടി രൂപയുടെ ഭവന നിർമാണത്തിന്‍റെ മുഴുവൻ ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും. ഇതു കൂടാതെ വനിതകൾക്കായി 54 ലക്ഷം രൂപയുടെ പ്രത്യേക ഉപ പദ്ധതിയും ആവിഷ്കരിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രണ്ടു കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലും രോഗികളായെത്തുന്ന സ്ത്രീകൾക്ക് സമാശ്വാസം നൽകുന്നതിനു ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഷീ സെന്‍റർ പദ്ധതി ആവിഷ്കരിച്ചു. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളായ രോഗികൾക്ക് വിശ്രമിക്കുന്നതിനും അമ്മമാർക്ക് മുലയൂട്ടുന്നതിനും റിഫ്രഷ്മെന്‍റ് സെന്‍ററോടു കൂടിയ വിശ്രമകേന്ദ്രമാണിത്. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി വെട്ടം സിഎച്ച്സിയിൽ ഫിസിയോതെറാപ്പി സെന്‍റർ സ്ഥാപിക്കും.
ഇതിന് എട്ടു ലക്ഷം രൂപ വകയിരുത്തി. പരിരക്ഷ പദ്ധതിക്കായി 6 ലക്ഷവും വികലാംഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് - 10 ലക്ഷം രൂപ, മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾക്കായി 27 ലക്ഷം രൂപ എന്നിങ്ങനെയും ജലസമൃദ്ധി (കിണർ റീചാർജിംഗ്) - 12 ലക്ഷം, ജലസുഭിക്ഷ (പൊതുകുളം സംരക്ഷണം 15 ലക്ഷം), ജീവൻ സുരക്ഷ - മത്സ്യ തൊഴിലാളികൾക്കായി എട്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പ്രീമിയവും വകയിരുത്തി. കുടിവെള്ളത്തിനു 50 ലക്ഷം രൂപ നീക്കിവച്ചു. പശ്ചാത്തലമേഖലയിൽ 15,40,0000 രൂപയുടെ പദ്ധതികൾ നടപ്പാക്കും. മൃഗ സംരക്ഷണത്തനു ഏഴു ലക്ഷം രൂപയുടെ പദ്ധതിയും മാലിന്യ സംസ്കരണത്തിനു 1,53,1000 രൂപയും പശ്ചാത്തല മേഖലക്ക് 15,40,0000 രൂപയും നീക്കിവച്ചു. 3,4,13,250 രൂപയുടെ മിച്ച ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്.
വെട്ടം പഞ്ചായത്ത്
തിരൂർ: ഉത്പാദന സേവന മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള 2017-18 വർഷത്തേക്കുള്ള വെട്ടം ഗ്രാമ പഞ്ചായത്ത് ബജറ്റ് പ്രസിഡന്‍റ് പി.പി. മെഹറുന്നിസയുടെ അധ്യക്ഷതയിൽ വൈസ്പ്രസിഡന്‍റ് പുന്നക്കൽ ചന്ദ്രൻ അവതരിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങളിലും 2000 വീടുകളിലും കിണർ റീചാർജിംഗ് വഴിയും മഴക്കുഴിയിലൂടെയും ജല സംരക്ഷണം ഉറപ്പു വരുത്താൻ ബജറ്റിൽ പ്രത്യേകം തുക നീക്കി വച്ചു. പഞ്ചായത്തിൽ സന്പൂർണ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തും. ആവശ്യമായ തുണിസഞ്ചിയും പേപ്പൽ കവറും നിർമാണ യൂണിറ്റുകൾ കുടുംബശ്രീ മുഖേന നടപ്പാക്കും. കൂടാതെ വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശുചീകരിച്ച ശേഷം ശേഖരിച്ച് റീ സൈക്കിളിംഗ് പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. രണ്ടു കോടി 45 ലക്ഷം രൂപ ഭവന നിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും 80 ലക്ഷം രൂപ കൃഷി, അനുബന്ധ മേഖലകൾക്കും 70 ലക്ഷം രൂപ കുടിവെള്ള പദ്ധ
തികൾക്കും വകയിരുത്തി.
ആംഗൻവാടികൾ മുഖേനയുള്ള പോഷകാഹാര പദ്ധതിക്ക് 50 ലക്ഷം രൂപ നീക്കി വച്ചു. ഭൂമിയുള്ള മുഴുവൻ ആംഗൻവാടികൾക്കും സ്വന്തമായി കെട്ടിടം നിർമിക്കും. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 140 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വികസനത്തിനായി 147 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 22,65,72,864 രൂപ ആകെ വരവും 21,47,88,000 രൂപ ചെലവും 1,17,84,864 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതിപ്പിച്ചത്. സെക്രട്ടറി പി. മുരളി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം.ടി ബാവ, ജസീന കളരിക്കൽ, റംല നെല്ലാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
More in Malappuram :