നിലന്പൂർ: പട്ടാപകൽ നാട്ടിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്നും തൊഴിലാളി സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ, 10-ാം ബ്ലോക്കിലാണ് രാവിലെ 10 ന് കാട്ടാന ഇറങ്ങിയത് .
തുടർന്ന് വെണ്ടേക്കുംപൊയിൽ ഇൻഫന്റ് ജീസർ ചർച്ച് വികാരി ഫാ.മാത്യു തിട്ടയിലിന്റെ നേതൃത്വത്തിൽ കർഷകർ കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സമീപത്തുള്ള കശുമാവിൻ തോട്ടത്തിലേക്ക് മാറുകയായിരുന്നു.
ഇവിടെ കശുവണ്ടി പെറുക്കുകയായിരുന്ന സ്ത്രീകൾക്ക് മുന്നിലേക്ക് ആന എത്തിയതോടെ പരിഭ്രാന്ത്രിയിലായ സ്ത്രീകൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് ഇവരുടെ കാലിനും കൈക്കും പരിക്കേറ്റു. പോത്തുകൽ സ്വദേശിനികളായ ചക്കി, സരോജിനി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കാട്ടാന ഈ ഭാഗത്ത് 150 ലേറെ നേന്ത്രവാഴകൾ നശിപ്പിച്ചിരുന്നു.
മേഖലയിലെ പ്രധാന ജലടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന നിലന്പൂർ -നായാടംപൊയിൽ മലയോര പാതയിൽ 10 ബ്ലോക്ക്മുതൽ വെണ്ടേക്കുംപൊയിൽ വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും കാട്ടാന ഭീഷണി ഉയർത്തുന്നത്.
കൃഷിയിടങ്ങളിൽ കാട്ടാനകൾ നാശം വിതക്കുന്പോഴും പന്തീരായിരം വനമേഖലയിൽ നിന്നും കുറുവൻ പുഴകടന്നെത്തുന്ന കാട്ടാനകളെ പന്തീരായിരം വനമേഖലയിലേക്ക് തിരിച്ചയക്കുന്നതിന് വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തത് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ, 10-ാം ബ്ലോക്കിലാണ് രാവിലെ 10 ന് കാട്ടാന ഇറങ്ങിയത് .
തുടർന്ന് വെണ്ടേക്കുംപൊയിൽ ഇൻഫന്റ് ജീസർ ചർച്ച് വികാരി ഫാ.മാത്യു തിട്ടയിലിന്റെ നേതൃത്വത്തിൽ കർഷകർ കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സമീപത്തുള്ള കശുമാവിൻ തോട്ടത്തിലേക്ക് മാറുകയായിരുന്നു.
ഇവിടെ കശുവണ്ടി പെറുക്കുകയായിരുന്ന സ്ത്രീകൾക്ക് മുന്നിലേക്ക് ആന എത്തിയതോടെ പരിഭ്രാന്ത്രിയിലായ സ്ത്രീകൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് ഇവരുടെ കാലിനും കൈക്കും പരിക്കേറ്റു. പോത്തുകൽ സ്വദേശിനികളായ ചക്കി, സരോജിനി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കാട്ടാന ഈ ഭാഗത്ത് 150 ലേറെ നേന്ത്രവാഴകൾ നശിപ്പിച്ചിരുന്നു.
മേഖലയിലെ പ്രധാന ജലടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന നിലന്പൂർ -നായാടംപൊയിൽ മലയോര പാതയിൽ 10 ബ്ലോക്ക്മുതൽ വെണ്ടേക്കുംപൊയിൽ വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും കാട്ടാന ഭീഷണി ഉയർത്തുന്നത്.
കൃഷിയിടങ്ങളിൽ കാട്ടാനകൾ നാശം വിതക്കുന്പോഴും പന്തീരായിരം വനമേഖലയിൽ നിന്നും കുറുവൻ പുഴകടന്നെത്തുന്ന കാട്ടാനകളെ പന്തീരായിരം വനമേഖലയിലേക്ക് തിരിച്ചയക്കുന്നതിന് വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തത് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.