കട്ടപ്പന: നഗരവികസനത്തിനും ടൂറിസം മേഖലയ്ക്കും മുൻഗണന നൽകി കട്ടപ്പന നഗരസഭയുടെ രണ്ടാമത്തെ ബജറ്റ്. 393961500 രൂപ വരവും 377921500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയർപേഴ്സണ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. നഗരസൗന്ദര്യ വത്കരണ പദ്ധതികൾക്കായി ഒരുകോടി രൂപയും കല്യാണത്തണ്ടിലെ വിനോദ സഞ്ചാര വികസനത്തിനായി മൂന്നുകോടി രൂപയും വകകൊള്ളിച്ചു.
കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി 90 ലക്ഷം രൂപയും കൊച്ചുതോവാള ഹെൽത്ത് സബ് സെന്ററിന് കെട്ടിടവും കമ്യൂണിറ്റി ഹാളും നിർമിക്കാൻ 10 ലക്ഷം രൂപയും നീക്കിവച്ചു.
നഗരത്തിലെ പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് പരിഹാരംകാണാൻ മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റത്തിനായി 50 ലക്ഷം രൂപ ടോക്കണായി അനുവദിച്ചു. മഴക്കാലത്ത് ടൗണിലെ മലിനജലം ഒഴുകിയെത്തുന്ന ഇടുക്കിക്കവല ബൈപാസ് റോഡിലും കുന്തളംപാറ ജംഗ്ഷനിലും ഡ്രയിനേജ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാനായി 80 ലക്ഷം രൂപ വകയിരുത്തി. മഴക്കാലത്തിനുമുൻപ് നഗരത്തിലെ ഓടകൾ ശുചീകരിക്കാനായി നാലുലക്ഷം രൂപയും മുനിസിപ്പൽ സ്പോർട്സ് കോംപ്ലക്സിനു സ്ഥലമെടുക്കാൻ 50 ലക്ഷം രൂപയും മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം രൂപയും മാറ്റിവച്ചു.
നഗരസഭാ പ്രദേശത്തെ റോഡുകളുടെ നിർമാണത്തിനും വികസനത്തിനുമായി 2.5 കോടി രൂപ വകകൊള്ളിച്ചു. മാലിന്യ നിക്ഷേപത്തിന് സ്ഥലം ഏറ്റെടുക്കാനായി 40 ലക്ഷം രൂപയും ഇൻസിനേറ്റർ വാങ്ങാൻ 10 ലക്ഷം രൂപയും വകയിരുത്തി. ആധുനിക നഗരസഭാ മാർക്കറ്റ് നിർമിക്കാൻ 40 ലക്ഷം രൂപയും നാഷണൽ അർബൻ ഉപജീവന മിഷൻ പദ്ധതിക്കായി 50 ലക്ഷം രൂപയും മാറ്റിവച്ചു.
നഗരസഭ ഓഫീസിൽ സോളാർ പാനലിംഗിന് 50 ലക്ഷം രൂപയും വഴിവിളക്കുകൾ എൽഇഡി ആക്കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപണികൾക്കായി 4,50,000 രൂപയും വകയിരുത്തി. നഗരകവാടങ്ങൾ നിർമിക്കാനായി 10 ലക്ഷം രൂപയും വി.ടി. സെബാസ്റ്റ്യൻ മെമ്മോറിയൽ മുനിസിപ്പൽ പാർക്ക് നിർമിക്കാനായി 50 ലക്ഷം രൂപയും വിനിയോഗിക്കും.
നഗരസഭയിലെ പ്രധാന ജലസ്രോതസായ കട്ടപ്പനയാർ സംരക്ഷിക്കാനും മാലിന്യ മുക്തമാക്കാനും തുടർ സംരക്ഷണത്തിനുമായി അഞ്ചുലക്ഷം രൂപ നീക്കിവച്ചു. നഗരസഭ സ്വാപ് ഷോപ്പിന് പുതിയ കെട്ടിടം നിർമിക്കാനും കെട്ടിടനിർമാണ അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുമായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വർക്കിംഗ് വുമണ്സ്/ബാച്ചിലേഴ്സ് ക്വാർട്ടേഴ്സിന് അഞ്ചുലക്ഷം രൂപയും പൊലീസ് സ്റ്റേഷന് എതിർവശത്തെ നഗരസഭാ വക സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനായി 25 ലക്ഷം രൂപയും വകയിരുത്തി.
വനിതാ സൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ഒൻപതു ലക്ഷവും കിണറുകളുടെയും കുഴൽ കിണറുകളുടെയും റീ ചാർജിംഗിനായി 20 ലക്ഷവും ജലവിതരണ പദ്ധതിക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂൾ, വാഴവര ഗവണ്മെന്റ് സ്കൂൾ എന്നിവയുടെ നിലവാരം ഉയർത്താൻ സ്മാർട്ട് ക്ലാസ് റൂം നിർമിക്കാൻ ആറുലക്ഷം രൂപ വകയിരുത്തി.
ജൈവ പച്ചക്കറികളുടെ ഉൽപാദനവും വിതരണവും പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീയുടെ സഹകരണത്തോടെ മോഡൽ പോളിഹൗസ് ആൻഡ് വില്ലേജ് മാർക്കറ്റ് പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തി.
മുൻസിപ്പൽ ചെയർമാൻ ജോണി കുളംപള്ളി അധ്യക്ഷത വഹിച്ചു.
കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി 90 ലക്ഷം രൂപയും കൊച്ചുതോവാള ഹെൽത്ത് സബ് സെന്ററിന് കെട്ടിടവും കമ്യൂണിറ്റി ഹാളും നിർമിക്കാൻ 10 ലക്ഷം രൂപയും നീക്കിവച്ചു.
നഗരത്തിലെ പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് പരിഹാരംകാണാൻ മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റത്തിനായി 50 ലക്ഷം രൂപ ടോക്കണായി അനുവദിച്ചു. മഴക്കാലത്ത് ടൗണിലെ മലിനജലം ഒഴുകിയെത്തുന്ന ഇടുക്കിക്കവല ബൈപാസ് റോഡിലും കുന്തളംപാറ ജംഗ്ഷനിലും ഡ്രയിനേജ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാനായി 80 ലക്ഷം രൂപ വകയിരുത്തി. മഴക്കാലത്തിനുമുൻപ് നഗരത്തിലെ ഓടകൾ ശുചീകരിക്കാനായി നാലുലക്ഷം രൂപയും മുനിസിപ്പൽ സ്പോർട്സ് കോംപ്ലക്സിനു സ്ഥലമെടുക്കാൻ 50 ലക്ഷം രൂപയും മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം രൂപയും മാറ്റിവച്ചു.
നഗരസഭാ പ്രദേശത്തെ റോഡുകളുടെ നിർമാണത്തിനും വികസനത്തിനുമായി 2.5 കോടി രൂപ വകകൊള്ളിച്ചു. മാലിന്യ നിക്ഷേപത്തിന് സ്ഥലം ഏറ്റെടുക്കാനായി 40 ലക്ഷം രൂപയും ഇൻസിനേറ്റർ വാങ്ങാൻ 10 ലക്ഷം രൂപയും വകയിരുത്തി. ആധുനിക നഗരസഭാ മാർക്കറ്റ് നിർമിക്കാൻ 40 ലക്ഷം രൂപയും നാഷണൽ അർബൻ ഉപജീവന മിഷൻ പദ്ധതിക്കായി 50 ലക്ഷം രൂപയും മാറ്റിവച്ചു.
നഗരസഭ ഓഫീസിൽ സോളാർ പാനലിംഗിന് 50 ലക്ഷം രൂപയും വഴിവിളക്കുകൾ എൽഇഡി ആക്കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപണികൾക്കായി 4,50,000 രൂപയും വകയിരുത്തി. നഗരകവാടങ്ങൾ നിർമിക്കാനായി 10 ലക്ഷം രൂപയും വി.ടി. സെബാസ്റ്റ്യൻ മെമ്മോറിയൽ മുനിസിപ്പൽ പാർക്ക് നിർമിക്കാനായി 50 ലക്ഷം രൂപയും വിനിയോഗിക്കും.
നഗരസഭയിലെ പ്രധാന ജലസ്രോതസായ കട്ടപ്പനയാർ സംരക്ഷിക്കാനും മാലിന്യ മുക്തമാക്കാനും തുടർ സംരക്ഷണത്തിനുമായി അഞ്ചുലക്ഷം രൂപ നീക്കിവച്ചു. നഗരസഭ സ്വാപ് ഷോപ്പിന് പുതിയ കെട്ടിടം നിർമിക്കാനും കെട്ടിടനിർമാണ അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുമായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വർക്കിംഗ് വുമണ്സ്/ബാച്ചിലേഴ്സ് ക്വാർട്ടേഴ്സിന് അഞ്ചുലക്ഷം രൂപയും പൊലീസ് സ്റ്റേഷന് എതിർവശത്തെ നഗരസഭാ വക സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനായി 25 ലക്ഷം രൂപയും വകയിരുത്തി.
വനിതാ സൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ഒൻപതു ലക്ഷവും കിണറുകളുടെയും കുഴൽ കിണറുകളുടെയും റീ ചാർജിംഗിനായി 20 ലക്ഷവും ജലവിതരണ പദ്ധതിക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂൾ, വാഴവര ഗവണ്മെന്റ് സ്കൂൾ എന്നിവയുടെ നിലവാരം ഉയർത്താൻ സ്മാർട്ട് ക്ലാസ് റൂം നിർമിക്കാൻ ആറുലക്ഷം രൂപ വകയിരുത്തി.
ജൈവ പച്ചക്കറികളുടെ ഉൽപാദനവും വിതരണവും പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീയുടെ സഹകരണത്തോടെ മോഡൽ പോളിഹൗസ് ആൻഡ് വില്ലേജ് മാർക്കറ്റ് പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തി.
മുൻസിപ്പൽ ചെയർമാൻ ജോണി കുളംപള്ളി അധ്യക്ഷത വഹിച്ചു.