കാഞ്ഞങ്ങാട്: കൂടുതൽ സ്ത്രീധനവും സ്വർണവും ആവശ്യപ്പെട്ട് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കുട്ടികളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നെന്ന പരാതിയിൽ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. അജാനൂർ കടപ്പുറത്തെ രവീന്ദ്രന്റെ മകൾ എ.കെ.സുഷിദ(37)യുടെ പരാതിയിൽ ഭർത്താവ് അജാനൂർ കടപ്പുറത്തെ അന്പാടിയുടെ മകൻ സോമനെ (43) തിരെയാണ് സ്ത്രീധന പീഡനത്തിനും കുട്ടികളെ ദ്രോഹിച്ചതിനും ജുവൈനൽ ജസ്റ്റിസ് ആക്ടു പ്രകാരം ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.
2002 സെപ്റ്റംബർ അഞ്ചിനാണ് ഇവർ വിവാഹിതരായത്. ബന്ധത്തിൽ രണ്ടുകുട്ടികളുമുണ്ട്. വിവാഹസമയത്ത് സുഷിദയ്ക്കു ലഭിച്ച സ്വർണത്തിൽ എട്ടുപവനോളം സോമൻ നശിപ്പിച്ചശേഷമാണു സ്ത്രീധനപീഡനം തുടങ്ങിയതെന്നാണു പരാതി.
2002 സെപ്റ്റംബർ അഞ്ചിനാണ് ഇവർ വിവാഹിതരായത്. ബന്ധത്തിൽ രണ്ടുകുട്ടികളുമുണ്ട്. വിവാഹസമയത്ത് സുഷിദയ്ക്കു ലഭിച്ച സ്വർണത്തിൽ എട്ടുപവനോളം സോമൻ നശിപ്പിച്ചശേഷമാണു സ്ത്രീധനപീഡനം തുടങ്ങിയതെന്നാണു പരാതി.