കാഞ്ഞങ്ങാട്: ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാർക്കു പരിക്കേറ്റ കേസിൽ കാർ ഡ്രൈവർക്കു തടവും പിഴയും ശിക്ഷ. ഇതിന് പുറമെ പരിക്കേറ്റ രണ്ടുപേർക്കു ആറായിരം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്ൽ മജിസ്ട്രേറ്റ് (ഒന്ന്) പി.ഇന്ദു വിധിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട്ടെ ഇ.വി.രാകേഷിനെയാണ്(29) കോടതി പിരിയുംവരെ തടവിനും ആയിരം രൂപ പിഴയടയ്ക്കാനും നഷ്ടപരിഹാരം നൽകാനും കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഒക്ടോബർ 31 ന് മടിയൻ ജംഗ്ഷനടുത്ത് വച്ച് രാകേഷ് ഓടിച്ച കെ.എൽ 60 എച്ച് 9105 നന്പർ കാർ കെ.എൽ 14 എഫ് 9981 നന്പർ ബൈക്കിലിടിച്ചു ബൈക്ക് ഓടിച്ചിരുന്ന അസൈനാറിന്റെ പിറകിലിരുന്ന ഭാര്യ നബീസ(52), ഇവരുടെ മകന്റെ കുട്ടി മുഹമ്മദ് ഷഹസിദ്(4) എന്നിവർക്കു പരിക്കേറ്റ കേസിലാണ് ശിക്ഷ.