+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോക്ടറെ ആക്രമിച്ച കേസിൽ സഹോദരങ്ങൾക്ക് തടവും പിഴയും

കാസർഗോഡ്: രോഗിയെ പരിശോധിക്കാൻ വൈകിയെന്ന് ആരോപിച്ച് ഡോക്ടറേയും ഭാര്യയേയും കൈയേറ്റം ചെയ്യുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തുവെന്ന കേസിൽ സഹോദര
ഡോക്ടറെ ആക്രമിച്ച കേസിൽ  സഹോദരങ്ങൾക്ക് തടവും പിഴയും
കാസർഗോഡ്: രോഗിയെ പരിശോധിക്കാൻ വൈകിയെന്ന് ആരോപിച്ച് ഡോക്ടറേയും ഭാര്യയേയും കൈയേറ്റം ചെയ്യുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തുവെന്ന കേസിൽ സഹോദരങ്ങളെ ജില്ലാ അഡീ. സെഷൻസ് കോടതി (ഒന്ന്) വിവിധ വകുപ്പുകൾ പ്രകാരം തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. കരിവേടകം പടുപ്പിലെ എ.എ.അബ്ദുൾ ഖാദർ (35), സഹോദരൻ എ.എ.അലി അസ്്കർ (22) എന്നിവരെയാണ് ശിക്ഷിച്ചത്. മറ്റൊരു സഹോദരൻ മുജീബ്റഹ്മാ(27)നെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.
2012 മേയ് 17ന് ബന്തടുക്കയിലെ ദീപ ക്ലിനിക്കിൽ രോഗിയായ സ്ത്രീയേയും കൊണ്ടെത്തിയ പ്രതികൾ ഡോക്ടർ പരിശോധിക്കാൻ വൈകിയെന്ന് ആരോപിച്ച് ക്ലിനിക്ക് പരിസരത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി വടികൊണ്ട് അടിക്കുകയും ഭാര്യയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുയും ജനൽ ഗ്ലാസും വീട്ടുപകരണങ്ങളും തകർക്കുകയും ചെയ്തുവെന്ന ഡോ. ഉദയശങ്കറിന്‍റെ പരാതിയിലാണ് ഇവർക്കെതിരെ ബേഡകം പോലീസ് കേസെടുത്തിരുന്നത്. അബ്ദുൾ ഖാദറിനെ ഒരു വകുപ്പിൽ ഒരുമാസം തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 10 ദിവസം തടവും മറ്റൊരു വകുപ്പിൽ മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവും മറ്റൊരു വകുപ്പിൽ മൂന്നു മാസം തടവും 5000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരുമാസം തടവും മറ്റൊരു വകുപ്പിൽ ആറു മാസം തടവും 5000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരുമാസം തടവിനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. രണ്ടാംപ്രതി അസ്ക്കറിന് 38,000 രൂപ പിഴയും 16 മാസം തടവുമാണ് ശിക്ഷ.