കാസർഗോഡ്: ചൂരിയിൽ കൊല്ലപ്പെട്ട മദ്രസ അധ്യാപകൻ റിയാസ് മൗലവിയുടെ കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത റിയാസ് മൗലവിയുടെ സ്വദേശമായ കുടക് കൊട്ടുംപടി ആസാദ് നഗറിലാണ് മുസ്ലിംലീഗ് സ്ഥലം വാങ്ങി വീട് വച്ചു നൽകുന്നത്. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശാഖകളിൽ നിന്ന് പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകുന്നത്. ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം മൗലവിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വീടും സ്ഥലവും നൽകാൻ തീരുമാനമായത്.
വീട് നിർമിച്ചുനൽകുമെന്ന് എസ്വൈഎസും
കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി റിയാസ് മൗലവി കൊല്ലപ്പെട്ടതിനെത്തുടർന്ന് നിരാലംബരായ നിർധന കുടുംബത്തിനു ദാറുൽ ഖൈർ പദ്ധതിയിൽപെടുത്തി വീട് നിർമിച്ചുനൽകാൻ എസ്വൈഎസ് തീരുമാനിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
റിയാസ് മൗലവിയുടെ കുടുംബത്തിനുള്ള താത്ക്കാലിക സഹായധനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ കഴിഞ്ഞദിവസം വീട്ടിലെത്തി കൈമാറിയിരുന്നു.
വീട് നിർമിച്ചുനൽകുമെന്ന് എസ്വൈഎസും
കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി റിയാസ് മൗലവി കൊല്ലപ്പെട്ടതിനെത്തുടർന്ന് നിരാലംബരായ നിർധന കുടുംബത്തിനു ദാറുൽ ഖൈർ പദ്ധതിയിൽപെടുത്തി വീട് നിർമിച്ചുനൽകാൻ എസ്വൈഎസ് തീരുമാനിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
റിയാസ് മൗലവിയുടെ കുടുംബത്തിനുള്ള താത്ക്കാലിക സഹായധനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ കഴിഞ്ഞദിവസം വീട്ടിലെത്തി കൈമാറിയിരുന്നു.