ഭീമനടി: കൊടുംവേനലിൽ വെള്ളമില്ലാതെ ആയിരത്തിൽപരം കുലച്ച നേന്ത്രവാഴകൾ ഉണങ്ങി നശിക്കുന്നു. കുറുഞ്ചേരിയിലെ എം.പി. ജോണ്സണ് പാട്ടത്തിനെടുത്തു കൃഷി ചെയ്ത രണ്ടര ഏക്കറോളം സ്ഥലത്തെ വാഴകളാണ് ജലസേചന സൗകര്യമില്ലാതെ പൂർണമായും കരിഞ്ഞുണങ്ങിയത്.
ഒരു ലക്ഷം രൂപയിലേറെ വായ്പയെടുത്താണ് കൃഷി ചെയ്തത്. എന്നാൽ ജലദൗർലഭ്യം എല്ലാ കണക്കുകളും തെറ്റിച്ചു. ഇടയ്ക്കു മഴ ലഭിക്കാത്തതും കൃഷിയെ സാരമായി ബാധിച്ചു. വരൾച്ച രൂക്ഷമായതോടെ മലയോരത്ത് ഇത്തവണ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണു കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നെൽപ്പാടങ്ങൾ, തെങ്ങ്,കമുക് എന്നിവ വരൾച്ചാ ഭീഷണിയിലാണ്. കാർഷികകടങ്ങൾ എഴുതിത്തള്ളുന്നതുൾപ്പെടെ അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ മലയോരത്തെ കർഷകർക്കു വൻദുരന്തമാകും സംഭവിക്കുകയെന്നാണു ആശങ്ക. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നു വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ഒരു ലക്ഷം രൂപയിലേറെ വായ്പയെടുത്താണ് കൃഷി ചെയ്തത്. എന്നാൽ ജലദൗർലഭ്യം എല്ലാ കണക്കുകളും തെറ്റിച്ചു. ഇടയ്ക്കു മഴ ലഭിക്കാത്തതും കൃഷിയെ സാരമായി ബാധിച്ചു. വരൾച്ച രൂക്ഷമായതോടെ മലയോരത്ത് ഇത്തവണ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണു കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നെൽപ്പാടങ്ങൾ, തെങ്ങ്,കമുക് എന്നിവ വരൾച്ചാ ഭീഷണിയിലാണ്. കാർഷികകടങ്ങൾ എഴുതിത്തള്ളുന്നതുൾപ്പെടെ അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ മലയോരത്തെ കർഷകർക്കു വൻദുരന്തമാകും സംഭവിക്കുകയെന്നാണു ആശങ്ക. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നു വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.