+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെടിക്കെട്ടില്ലാതെ പറപ്പൂക്കാവ് പൂരം നാളെ

തൃശൂർ: കേച്ചേരി പറപ്പൂക്കാവ് പൂരം നാളെയും മറ്റന്നാളുമായി ആഘോഷിക്കും. വെടിക്കെട്ടിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നാളെ രാത്രി എട്ടിനു ഫാൻസി വെടിക്കെട്ട് നട
വെടിക്കെട്ടില്ലാതെ പറപ്പൂക്കാവ് പൂരം നാളെ
തൃശൂർ: കേച്ചേരി പറപ്പൂക്കാവ് പൂരം നാളെയും മറ്റന്നാളുമായി ആഘോഷിക്കും. വെടിക്കെട്ടിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നാളെ രാത്രി എട്ടിനു ഫാൻസി വെടിക്കെട്ട് നടത്തുമെന്നു ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊടിയേറ്റത്തിനുശേഷം ആരംഭിച്ച പറയെടുപ്പ് തുടരുകയാണ്. കാൽ ലക്ഷത്തോളം വീടുകളിൽ പറയെടുപ്പിന് എത്തുന്ന പൂരമെന്ന പ്രത്യേകത പറപ്പൂക്കാവ് പൂരത്തിനുണ്ട്. 18 ദേശങ്ങളിൽനിന്നായി 42 ആനകൾ നാളെ വൈകീട്ട് അഞ്ചിനും പിറ്റേന്ന് പുലർച്ചെ അഞ്ചിനും നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ അണിനിരക്കും. രാവിലെ 11.30ന് കാവടികൾ ക്ഷേത്രസന്നിധിയിലെത്തും. ഇന്നു വൈകീട്ട് അഞ്ചിന് ആനച്ചമയ പ്രദർശനവും വൈകീട്ട് 7.30ന് ആൽത്തറ മേളവും നടക്കും. പത്രസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്‍റ് എം.കെ. ഗോപിനാഥൻ, സെക്രട്ടറി എ.കെ. ശശിധരൻ, ട്രഷറർ കെ. സുഗുണൻ, സ്ഥിരാംഗം പി.കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.