തൃശൂർ: ആറു വർഷമായി ശന്പളമില്ലാതെ കേരളവർമ കോളജിൽ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപിക നിരാഹാര സമരത്തിന്.
തൃശൂർ ശ്രീകേരളവർമ കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. എസ്. മായയാണ് ഇന്നു കാന്പസിനുള്ളിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും അധ്യാപികയ്ക്കു സർവകലാശാല നിയമനാംഗീകാരം നല്കിയിരുന്നില്ല. ഒരാഴ്ചയ്ക്കകം അനുകൂല തീരുമാനം വന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനും മറ്റ് നിയമ നടപടികൾക്കും നിർബന്ധിതയാകുമെന്നു ഡോ. മായ പത്രസമ്മേളനത്തിൽ അറിയിച്ചു.
2011 മേയിൽ നടന്ന അഭിമുഖത്തിൽ സെലക്ഷൻ പട്ടികയിൽ ഒന്നാംസ്ഥാനത്തുവന്ന തനിക്കെതിരെ നാലും ആറും സ്ഥാനത്തെത്തിയവർ പരാതി കൊടുത്തിരുന്നു.
കോളജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയമന തീരുമാനം വെല്ലുവിളിച്ച് 2012 ഡിസംബറിൽ കാലിക്കട്ട് സർവകലാശാല നിയമനാംഗീകാരം നിഷേധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം അംഗീകാരം നല്കണമെന്ന് 2016 ഡിസംബറിൽ ഉത്തരവ് വരികയും ചെയ്തു. കഴിഞ്ഞ ജനുവരി 18ന് സർവകലാശാല ഈ ഉത്തരവ് കൈപ്പറ്റിയിയെങ്കിലും ഇതുവരെ നടപടിയായില്ല. വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ടെന്നും ഡോ. മായ പറഞ്ഞു.
തൃശൂർ ശ്രീകേരളവർമ കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. എസ്. മായയാണ് ഇന്നു കാന്പസിനുള്ളിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും അധ്യാപികയ്ക്കു സർവകലാശാല നിയമനാംഗീകാരം നല്കിയിരുന്നില്ല. ഒരാഴ്ചയ്ക്കകം അനുകൂല തീരുമാനം വന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനും മറ്റ് നിയമ നടപടികൾക്കും നിർബന്ധിതയാകുമെന്നു ഡോ. മായ പത്രസമ്മേളനത്തിൽ അറിയിച്ചു.
2011 മേയിൽ നടന്ന അഭിമുഖത്തിൽ സെലക്ഷൻ പട്ടികയിൽ ഒന്നാംസ്ഥാനത്തുവന്ന തനിക്കെതിരെ നാലും ആറും സ്ഥാനത്തെത്തിയവർ പരാതി കൊടുത്തിരുന്നു.
കോളജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയമന തീരുമാനം വെല്ലുവിളിച്ച് 2012 ഡിസംബറിൽ കാലിക്കട്ട് സർവകലാശാല നിയമനാംഗീകാരം നിഷേധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം അംഗീകാരം നല്കണമെന്ന് 2016 ഡിസംബറിൽ ഉത്തരവ് വരികയും ചെയ്തു. കഴിഞ്ഞ ജനുവരി 18ന് സർവകലാശാല ഈ ഉത്തരവ് കൈപ്പറ്റിയിയെങ്കിലും ഇതുവരെ നടപടിയായില്ല. വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ടെന്നും ഡോ. മായ പറഞ്ഞു.