പെരുന്പാവൂർ: പട്ടികജാതിക്കാ
രനായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. കൂവപ്പടി പഞ്ചായത്ത് നാലാം വാർഡിൽ പീടികകുടി അശോകന്റെ മകൻ ദേവാനന്ദ് (20)നെയാണ് കഴിഞ്ഞ രാത്രിയിൽ ഒരു സംഘം ആക്രമിച്ചത്. വീടിനു സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുന്നതിനു വേണ്ട ി വീട്ടിൽനിന്നു ഇറങ്ങിയ സമയത്താണ് മാരകായുധങ്ങളുമായി ദേവാനന്ദിനെ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം കണ്ടു തടയാൻ ശ്രമിച്ച രണ്ടു പേരേയും സംഘം മർദിച്ചതായും പറയുന്നു.പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവാനന്ദിനെ ഡോക്ടർമാരുടെ നിർദേശപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദേവാനന്ദിനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതികൾക്കെതിരേ പട്ടികജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കണമെന്ന് പട്ടികജാതി - വർഗ കോ-ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാമെന്നാണ് യോഗത്തിന്റെ തീരുമാനം.
രനായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. കൂവപ്പടി പഞ്ചായത്ത് നാലാം വാർഡിൽ പീടികകുടി അശോകന്റെ മകൻ ദേവാനന്ദ് (20)നെയാണ് കഴിഞ്ഞ രാത്രിയിൽ ഒരു സംഘം ആക്രമിച്ചത്. വീടിനു സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുന്നതിനു വേണ്ട ി വീട്ടിൽനിന്നു ഇറങ്ങിയ സമയത്താണ് മാരകായുധങ്ങളുമായി ദേവാനന്ദിനെ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം കണ്ടു തടയാൻ ശ്രമിച്ച രണ്ടു പേരേയും സംഘം മർദിച്ചതായും പറയുന്നു.പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവാനന്ദിനെ ഡോക്ടർമാരുടെ നിർദേശപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദേവാനന്ദിനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതികൾക്കെതിരേ പട്ടികജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കണമെന്ന് പട്ടികജാതി - വർഗ കോ-ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാമെന്നാണ് യോഗത്തിന്റെ തീരുമാനം.