കിഴക്കന്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറേ മോറക്കാലയിൽ വണ്ടർലാക്കു സമീപമുള്ള പ്രദേശത്തെ അനധികൃത മണ്ണെടുപ്പ് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ തടഞ്ഞു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ 10.30 ഓടെ സ്ഥലത്തെത്തിയ കുന്നത്തുനാട് ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ മണ്ണെടുപ്പിനെതിരേ സ്റ്റോപ്പ്മെമ്മോ നൽകി.
തിങ്കളാഴ്ച രാവിലെ മുതലാണ് വണ്ടർലാക്കു സമീപമുള്ള സ്ഥലത്ത് മണ്ണെടുപ്പ് തുടങ്ങിയത്.
തുടക്കത്തിൽ ചെറിയ വണ്ടികളിൽ ആരംഭിച്ച മണ്ണെടുപ്പ് ഉച്ചയോടെ ടിപ്പർ, ടോറസ് ടിപ്പർ എന്നീ വാഹനങ്ങളിലായതായി നാട്ടുകാർ പറഞ്ഞു.
പഞ്ചായത്തിലെ ചിറ്റനാട് വാർഡിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ അമിതഭാരവുമായി ടിപ്പറുകൾ പായുന്നത് മൂലം റോഡ് പൊട്ടിപ്പൊളിയുകയായിരുന്നു.
പ്രദേശത്തെ നൂറ്റി ഇരുപതോളം വരുന്ന കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് ഈ റോഡ്. റോഡ് പൊളിഞ്ഞതുമൂലം നാട്ടുകാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച മണ്ണുമായി പോകുന്ന ടിപ്പറുകൾ തടഞ്ഞിരുന്നു.
തുടർന്ന് പഞ്ചായത്തിനും പോലീസിനും പരാതി നൽകുകയായിരുന്നു.
പഞ്ചായത്തിൽനിന്ന് അനുവദിച്ചിട്ടുള്ള സ്ഥലപരിധിയിൽ കൂടുതലായാണ് മണ്ണെടുപ്പ് നടത്തിയതെന്ന് വാർഡ് മെന്പർ ജിജോ. വി. തോമസ് പറഞ്ഞു.
നേരത്തെ പടിഞ്ഞാറേ മോറക്കാല വാർഡിൽ നടത്തിയിരുന്ന അനധികൃത മണ്ണെടുപ്പിനെതിരേ പോലീസിൽ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സമയത്ത് നടത്തുന്ന മണ്ണെടുപ്പിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾക്കൊരുങ്ങുകയാണ് പ്രദേശവാസികൾ.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ 10.30 ഓടെ സ്ഥലത്തെത്തിയ കുന്നത്തുനാട് ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ മണ്ണെടുപ്പിനെതിരേ സ്റ്റോപ്പ്മെമ്മോ നൽകി.
തിങ്കളാഴ്ച രാവിലെ മുതലാണ് വണ്ടർലാക്കു സമീപമുള്ള സ്ഥലത്ത് മണ്ണെടുപ്പ് തുടങ്ങിയത്.
തുടക്കത്തിൽ ചെറിയ വണ്ടികളിൽ ആരംഭിച്ച മണ്ണെടുപ്പ് ഉച്ചയോടെ ടിപ്പർ, ടോറസ് ടിപ്പർ എന്നീ വാഹനങ്ങളിലായതായി നാട്ടുകാർ പറഞ്ഞു.
പഞ്ചായത്തിലെ ചിറ്റനാട് വാർഡിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ അമിതഭാരവുമായി ടിപ്പറുകൾ പായുന്നത് മൂലം റോഡ് പൊട്ടിപ്പൊളിയുകയായിരുന്നു.
പ്രദേശത്തെ നൂറ്റി ഇരുപതോളം വരുന്ന കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് ഈ റോഡ്. റോഡ് പൊളിഞ്ഞതുമൂലം നാട്ടുകാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച മണ്ണുമായി പോകുന്ന ടിപ്പറുകൾ തടഞ്ഞിരുന്നു.
തുടർന്ന് പഞ്ചായത്തിനും പോലീസിനും പരാതി നൽകുകയായിരുന്നു.
പഞ്ചായത്തിൽനിന്ന് അനുവദിച്ചിട്ടുള്ള സ്ഥലപരിധിയിൽ കൂടുതലായാണ് മണ്ണെടുപ്പ് നടത്തിയതെന്ന് വാർഡ് മെന്പർ ജിജോ. വി. തോമസ് പറഞ്ഞു.
നേരത്തെ പടിഞ്ഞാറേ മോറക്കാല വാർഡിൽ നടത്തിയിരുന്ന അനധികൃത മണ്ണെടുപ്പിനെതിരേ പോലീസിൽ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സമയത്ത് നടത്തുന്ന മണ്ണെടുപ്പിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾക്കൊരുങ്ങുകയാണ് പ്രദേശവാസികൾ.