പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രഖ്യപനങ്ങളും പദ്ധതി വിശദീകരണങ്ങളുമില്ലാതെ പെരിന്തൽമണ്ണ നഗരസഭയുടെ 2017-18 വർഷത്തെ ബജറ്റ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ വൈസ് ചെയർപേഴ്സണ്‍ നിഷി അനിൽ രാജ് അവതരിപ്പിച്ചു.
63,65,64,950 രൂപ വരവും 59,05,09,200 രുപചെലവും, 12.69,31,926 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റാണ് കൗണ്‍സിൽ അവതരിപ്പിച്ചത്. പുതിയ സാന്പത്തിക വർഷത്തെ സന്പൂർണ ബജറ്റ് ഏപ്രിൽ 26നും അതിമേലുള്ള ചർച്ച 27നും നടത്തുമെന്നും അറിയിച്ചു.
2016-17 വർഷത്തെ പദ്ധതികളുടെ അവലോകനവും പുതിയ വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങളും സന്പൂർണ ബജറ്റിലുണ്ടാവും. ചെയർമാൻ എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
20.68 കോടി രൂപയുടെ റവന്യൂവരവും 34 കോടിയുടെ മൂലധന വരവും, 8.96 കോടി രൂപയുടെ ബാധ്യതാ വരവുമാണ് പുതിയ സാന്പത്തിക വർഷം പ്രതീക്ഷിക്കുന്നത്.
ഇതിൽ 21.40 കോടി റവന്യൂ ചെലവുകളും, 33.16 കോടി മൂലധന ചെലവുകളും, 4.47 കോടി ബാധ്യതചെലവുകളുമാണ്.
63,65,64,950 രൂപ വരവും 59,05,09,200 രുപചെലവും, 12.69,31,926 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റാണ് കൗണ്‍സിൽ അവതരിപ്പിച്ചത്. പുതിയ സാന്പത്തിക വർഷത്തെ സന്പൂർണ ബജറ്റ് ഏപ്രിൽ 26നും അതിമേലുള്ള ചർച്ച 27നും നടത്തുമെന്നും അറിയിച്ചു.
2016-17 വർഷത്തെ പദ്ധതികളുടെ അവലോകനവും പുതിയ വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങളും സന്പൂർണ ബജറ്റിലുണ്ടാവും. ചെയർമാൻ എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
20.68 കോടി രൂപയുടെ റവന്യൂവരവും 34 കോടിയുടെ മൂലധന വരവും, 8.96 കോടി രൂപയുടെ ബാധ്യതാ വരവുമാണ് പുതിയ സാന്പത്തിക വർഷം പ്രതീക്ഷിക്കുന്നത്.
ഇതിൽ 21.40 കോടി റവന്യൂ ചെലവുകളും, 33.16 കോടി മൂലധന ചെലവുകളും, 4.47 കോടി ബാധ്യതചെലവുകളുമാണ്.