മലപ്പുറം: രണ്ടു വർഷം മുന്‍പ് മോഷണം പോയ മലപ്പുറം സ്വദേശിയുടെ കാർ തമിഴ്നാട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. 2015 ജനുവരിയിലാണ് സംഭവം. തത്കാലത്തേക്കു ഉപയോഗിക്കാനെന്ന വ്യാജനേ ഒന്‍പതുലക്ഷം വിലയുള്ള പുതിയ മഹീന്ദ്ര സൈലോ കാർ കടത്തികൊണ്ടുപോയി പിന്നീട് കാർ തിരിച്ചു നൽകാതെ വാഹന മോഷണ മാഫിയ വഴി കൈമാറ്റം ചെയ്തു ഒളിവിൽ പോവുകയായിരുന്നു. ഒരു പ്രതിയെ അറസ്റ്റു ചെയ്തിരുന്നു.
എന്നാൽ കാർ കണ്ടെത്താൻ കഴിയാതെ കോടതി മുന്‍പാകെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയന്പത്തൂർ തെങ്കാശി, മധുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനമോഷണം നടത്തുന്ന സംഘത്തെക്കുറിച്ചു കൂടുതൽ വിവരം ലഭിച്ചത്. ഇതേത്തുടർന്നു മധുര ഒത്തക്കടയിൽ നിന്നു കാർ കണ്ടെടുത്തു നാട്ടിലെത്തിച്ചു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഡിഎംകെ കൗണ്‍സിലർ കൈവശം വച്ചിരിക്കുകയായിരുന്നു ഈ വാഹനം. മലപ്പുറം മുണ്ടുപറന്പിലെ മായയുടെ പേരിലാണ് വാഹനം. വാഹനം ഇന്നു കോടതിയിൽ ഹാജരാക്കും.
എന്നാൽ കാർ കണ്ടെത്താൻ കഴിയാതെ കോടതി മുന്‍പാകെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയന്പത്തൂർ തെങ്കാശി, മധുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനമോഷണം നടത്തുന്ന സംഘത്തെക്കുറിച്ചു കൂടുതൽ വിവരം ലഭിച്ചത്. ഇതേത്തുടർന്നു മധുര ഒത്തക്കടയിൽ നിന്നു കാർ കണ്ടെടുത്തു നാട്ടിലെത്തിച്ചു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഡിഎംകെ കൗണ്‍സിലർ കൈവശം വച്ചിരിക്കുകയായിരുന്നു ഈ വാഹനം. മലപ്പുറം മുണ്ടുപറന്പിലെ മായയുടെ പേരിലാണ് വാഹനം. വാഹനം ഇന്നു കോടതിയിൽ ഹാജരാക്കും.