നിലന്പൂർ: മലയോരത്ത് ചെള്ളുപനിയെ തുടർന്നു വീട്ടമ്മ മരിച്ച സാഹചര്യത്തിൽ ചെള്ളുപനിക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. മൈലാടിയിലെ ലക്ഷ്മിയാണ് ചെള്ളുപ്പനി (സ്ക്രബ് ടൈഫസ്) ബാധിച്ച് മരിച്ചത്. പലപ്പോഴും എലിപ്പനി, ഡെങ്കിപ്പനി എന്നിവയോടു സാമ്യമുള്ളതിനാൽ രോഗ നിർണയത്തിനു ബുദ്ധിമുട്ടുണ്ടാകിനിടയാകുന്നു. പ്രദേശത്തെ രോഗ സാധ്യത, തൊലിപുറത്തെ ലക്ഷണങ്ങൾ, രക്ത പരിശോധന ഫലം തുടങ്ങിയവ രോഗനിർണയത്തിനു സഹായകമാണ്. വീൽഫെലിക്സ് ടെസ്റ്റാണ് ഈ രോഗത്തിനുള്ള ലാബ് പരിശോധന. എലൈസ ട്സെറ്റിലൂടെയും രോഗനിർണയം നടത്താം.
ചെള്ളുപനിക്ക് ആന്റിബയോട്ടിക് മരുന്നുകളിലൂടെ തന്നെ ഫലപ്രദമായി ചികിത്സിക്കാം. രോഗത്തെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്ന് ചാലിയാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ടിഎൻ അനൂപ് അറിയിച്ചു. വനാതിർത്തികളോടു ചേർന്നു തൊഴിൽ എടക്കുന്നവർ പനിയുടെ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. എലി, മുയൽ, അണ്ണാൻ എന്നിവയിലെ ചെള്ളുകളാണ് രോഗം പരത്തുന്നത്. ബാക്ടീരിയയിലൂടെയാണ് രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
വീടിനു പരിസരങ്ങളിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കുകയും കീടനാശിനികൾ തളിച്ച് നിയന്ത്രണ വിധേയമാക്കുകയും ചെയ്യാം.
ചെള്ളുപനിക്ക് ആന്റിബയോട്ടിക് മരുന്നുകളിലൂടെ തന്നെ ഫലപ്രദമായി ചികിത്സിക്കാം. രോഗത്തെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്ന് ചാലിയാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ടിഎൻ അനൂപ് അറിയിച്ചു. വനാതിർത്തികളോടു ചേർന്നു തൊഴിൽ എടക്കുന്നവർ പനിയുടെ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. എലി, മുയൽ, അണ്ണാൻ എന്നിവയിലെ ചെള്ളുകളാണ് രോഗം പരത്തുന്നത്. ബാക്ടീരിയയിലൂടെയാണ് രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
വീടിനു പരിസരങ്ങളിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കുകയും കീടനാശിനികൾ തളിച്ച് നിയന്ത്രണ വിധേയമാക്കുകയും ചെയ്യാം.