കൽപ്പറ്റ: മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ ജാഗ്രതാസമിതികൾ രൂപീകരിക്കുന്നു. ഏപ്രിൽ ആദ്യവാരം തിരുനെല്ലി, എടവക, തവിഞ്ഞാൽ, വെള്ളമുണ്ട, പനമരം, നൂൽപ്പുഴ പഞ്ചായത്തുകളിലും മാനന്തവാടി, ബത്തേരി നഗരസഭകളിലും സമിതി രൂപീകരണം നടക്കും.
വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യം വർധിക്കുന്ന സാഹചര്യത്തിലാണ് ജനകീയ സമിതികൾ രൂപീകരിക്കാനുള്ള തീരുമാനം. തദ്ദേശീയരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ജാഗ്രതാസമിതി.
തദ്ദേശസ്ഥാപനങ്ങളുടെ ചെയർമാൻ/ പ്രസിഡന്റ് ആയിരിക്കും സമിതി അധ്യക്ഷൻ. വൈസ് പ്രസിഡന്റ് ഉപാധ്യക്ഷനും ഫോറസ്റ്റ് റേഞ്ച് ഓഫീസറോ ഡപ്യൂട്ടി റേഞ്ച് ഓഫീസറോ കണ്‍വീനറും ആയിരിക്കും. അതത് പ്രദേശത്തെ ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ, വെറ്ററിനറി സർജൻ, വില്ലേജ് ഓഫീസർ, വാർഡ് മെംബർമാർ, വനസംരക്ഷണ സമിതി പ്രസിഡന്റ്, ബീറ്റ് ഫോറസ്റ്റർമാർ, ഡിഎഫ്ഒ നോമിനേറ്റ് ചെയ്യുന്ന മൂന്നു കർഷകർ എന്നിവർ അംഗങ്ങളായിരിക്കും.
മൂന്നു മാസത്തിൽ ഒരിക്കലും അടിയന്തര സാഹചര്യങ്ങളിലും സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. സമിതിയുടെ ചെലവുകൾ വനംവകുപ്പ് വഹിക്കും. യോഗത്തിൽ പങ്കെടുക്കുന്ന അനൗദ്യോഗിക അംഗങ്ങൾക്ക് 300 രൂപ ഓണറേറിയം അനുവദിക്കും. ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നായിരിക്കും സമിതിയുടെ ക്വാറം. ഓരോ പ്രദേശത്തും കൂടുതൽ യോജിച്ച പ്രതിരോധമാർഗങ്ങൾ വനം-വന്യജീവി വകുപ്പിനെ അറിയിക്കുക, വന്യജീവി ആക്രമണം ഉണ്ടാകുന്നപക്ഷം എത്രയും വേഗം സ്ഥലത്തെത്തി നടപടി സ്വീകരിക്കുന്നതിന് വനംവകുപ്പിനെ സഹായിക്കുക തുടങ്ങിയവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.
വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യം വർധിക്കുന്ന സാഹചര്യത്തിലാണ് ജനകീയ സമിതികൾ രൂപീകരിക്കാനുള്ള തീരുമാനം. തദ്ദേശീയരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ജാഗ്രതാസമിതി.
തദ്ദേശസ്ഥാപനങ്ങളുടെ ചെയർമാൻ/ പ്രസിഡന്റ് ആയിരിക്കും സമിതി അധ്യക്ഷൻ. വൈസ് പ്രസിഡന്റ് ഉപാധ്യക്ഷനും ഫോറസ്റ്റ് റേഞ്ച് ഓഫീസറോ ഡപ്യൂട്ടി റേഞ്ച് ഓഫീസറോ കണ്‍വീനറും ആയിരിക്കും. അതത് പ്രദേശത്തെ ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ, വെറ്ററിനറി സർജൻ, വില്ലേജ് ഓഫീസർ, വാർഡ് മെംബർമാർ, വനസംരക്ഷണ സമിതി പ്രസിഡന്റ്, ബീറ്റ് ഫോറസ്റ്റർമാർ, ഡിഎഫ്ഒ നോമിനേറ്റ് ചെയ്യുന്ന മൂന്നു കർഷകർ എന്നിവർ അംഗങ്ങളായിരിക്കും.
മൂന്നു മാസത്തിൽ ഒരിക്കലും അടിയന്തര സാഹചര്യങ്ങളിലും സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. സമിതിയുടെ ചെലവുകൾ വനംവകുപ്പ് വഹിക്കും. യോഗത്തിൽ പങ്കെടുക്കുന്ന അനൗദ്യോഗിക അംഗങ്ങൾക്ക് 300 രൂപ ഓണറേറിയം അനുവദിക്കും. ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നായിരിക്കും സമിതിയുടെ ക്വാറം. ഓരോ പ്രദേശത്തും കൂടുതൽ യോജിച്ച പ്രതിരോധമാർഗങ്ങൾ വനം-വന്യജീവി വകുപ്പിനെ അറിയിക്കുക, വന്യജീവി ആക്രമണം ഉണ്ടാകുന്നപക്ഷം എത്രയും വേഗം സ്ഥലത്തെത്തി നടപടി സ്വീകരിക്കുന്നതിന് വനംവകുപ്പിനെ സഹായിക്കുക തുടങ്ങിയവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.