പുൽപ്പള്ളി: വരൾച്ചമൂലം കൃഷി നശിച്ച കർഷകരുടെ ബാങ്ക് വായ്പകൾക്ക് അഞ്ച് വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കർഷക രക്ഷാ സമിതി ആവശ്യപ്പെട്ടു.
സാന്പത്തിക വർഷം അവസാനിക്കാറായതോടെ വായ്പ കുടിശിക തിരിച്ചുപിടിക്കാൻ ബാങ്ക് അധികൃതർ നടപടി ആരംഭിച്ചതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
കുരുമുളക്, കാപ്പി, കമുക് തുടങ്ങിയ കൃഷികൾ കരിഞ്ഞുണങ്ങിയതോടെ കർഷകർക്ക് ആദായം ലഭിക്കാത്ത അവസ്ഥയാണ്. ഇതിനിടെ ബാങ്കുകൾ നിയമ നടപടി ആരംഭിച്ചത് കർഷകരെ പ്രതിസന്ധിയിലാക്കി.
കർഷകർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കൃഷി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വായ്പയെടുത്തവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ടി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസ്, കെ.ആർ. ജയരാജ്, പി.എ. ഡിവൻസ് എന്നിവർ പ്രസംഗിച്ചു.
സാന്പത്തിക വർഷം അവസാനിക്കാറായതോടെ വായ്പ കുടിശിക തിരിച്ചുപിടിക്കാൻ ബാങ്ക് അധികൃതർ നടപടി ആരംഭിച്ചതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
കുരുമുളക്, കാപ്പി, കമുക് തുടങ്ങിയ കൃഷികൾ കരിഞ്ഞുണങ്ങിയതോടെ കർഷകർക്ക് ആദായം ലഭിക്കാത്ത അവസ്ഥയാണ്. ഇതിനിടെ ബാങ്കുകൾ നിയമ നടപടി ആരംഭിച്ചത് കർഷകരെ പ്രതിസന്ധിയിലാക്കി.
കർഷകർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കൃഷി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വായ്പയെടുത്തവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ടി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസ്, കെ.ആർ. ജയരാജ്, പി.എ. ഡിവൻസ് എന്നിവർ പ്രസംഗിച്ചു.