നിലന്പൂർ: ചെള്ളുപനി ബാധിച്ചു വീട്ടമ്മ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പരേതനായ ഓട്ടുപാറ രാമൻകുട്ടിയുടെ ഭാര്യ ലക്ഷ്മി (60) യാണ് ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇവരുടെ മരണം ചെള്ളുപനി ബാധിച്ചാണെന്ന് മെഡിക്കൽ റിപ്പോർട്ട് നിലന്പൂർ ജില്ലാ ആശുപത്രിയിൽ ലഭിച്ചു.
കഴിഞ്ഞ 24ന് പനി ബാധിച്ചതിനെ തുടർന്നു ലക്ഷ്മിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ നൽകിയിരുന്നു. പനി കുറയാത്തതിനെ തുടർന്നു അഡ്മിറ്റാക്കുകയും ചെയ്തു. എലിപനി, ഡെങ്കിപനി എന്നിവ പോലെ രക്തത്തിൽ കൗണ്ട് കുറഞ്ഞുവരുന്നതു കണ്ടതിനെ തുടർന്നു ഇതിനുള്ള ചികിൽസയാണ് ആദ്യം നൽകിയത്. കുറവ് കാണാത്തതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനും രോഗം ബാധിച്ചതാണ് മരണകാരണം. കുറ്റിക്കാടുകളിലും മറ്റു വസിക്കുന്ന എലികളിലും അണ്ണാൻ എന്നിവകളിൽ കാണുന്ന ചെള്ളാണ് ഇത്തരം പനികൾ പരത്തുന്നത്. ജയന്തി, ജലജ, ജയേഷ്, ജമനീഷ എന്നിവർ മക്കളാണ്. മരുമക്കൾ: ഷാജി, മുരളി, ശ്രീജ.
കഴിഞ്ഞ 24ന് പനി ബാധിച്ചതിനെ തുടർന്നു ലക്ഷ്മിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ നൽകിയിരുന്നു. പനി കുറയാത്തതിനെ തുടർന്നു അഡ്മിറ്റാക്കുകയും ചെയ്തു. എലിപനി, ഡെങ്കിപനി എന്നിവ പോലെ രക്തത്തിൽ കൗണ്ട് കുറഞ്ഞുവരുന്നതു കണ്ടതിനെ തുടർന്നു ഇതിനുള്ള ചികിൽസയാണ് ആദ്യം നൽകിയത്. കുറവ് കാണാത്തതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനും രോഗം ബാധിച്ചതാണ് മരണകാരണം. കുറ്റിക്കാടുകളിലും മറ്റു വസിക്കുന്ന എലികളിലും അണ്ണാൻ എന്നിവകളിൽ കാണുന്ന ചെള്ളാണ് ഇത്തരം പനികൾ പരത്തുന്നത്. ജയന്തി, ജലജ, ജയേഷ്, ജമനീഷ എന്നിവർ മക്കളാണ്. മരുമക്കൾ: ഷാജി, മുരളി, ശ്രീജ.