കോലഞ്ചേരി: കടുത്ത വരൾച്ചയിലും മണ്ണെടുപ്പ് സജീവമാകുന്പോൾ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ നിസംഗത ചർച്ചയാകുന്നു. കുടിവെള്ള ക്ഷാമമുൾപ്പടെയുള്ള രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിവക്കുന്ന മണ്ണെടുപ്പിനെതിരേ നടപടിയെടുക്കുന്നതിൽ അധികൃതർ നിസംഗത പുലർത്തുകയാണ്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പത്തോളം കേന്ദ്രങ്ങളിലാണ് നിലവിൽ മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കിടാച്ചിറയിൽ ഏക്കറുകണക്കിന് മലയിൽ മണ്ണെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. കൂടാതെ പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുളള അനുമതിയുടെ മറവിൽ റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടക്കുന്നത്.
വീടുവയ്ക്കാനും മറ്റും പത്ത് സെന്റിൽ നിന്ന് മണ്ണെടുക്കാനുളള അനുമതിപത്രം സംഘടിപ്പിച്ച ശേഷം ഏക്കറുകണക്കിന് ഭൂപ്രദേശങ്ങളിൽ നിന്ന് മണ്ണെടുക്കുകയാണ് ഇവിടെ നടക്കുന്നത്. കർശനമായ ഉപാധികൾ മണ്ണെടുപ്പിന് അനുമതി നൽകുന്പോഴൾ ജിയോളജി വകുപ്പ് ഉന്നയിക്കാറുണ്ടെങ്കിലും തുടർപരിശോധനകളോ അന്വോഷണമോ ഇല്ലത്തതിനാൽ മണ്ണ് മാഫിയക്ക് സഹായകരമാകുകയാണ്. ഒരേ സമയം ജില്ലയിൽ ഡസൻകണക്കിന് പ്രദേശങ്ങളിൽ മണ്ണെടുപ്പ് നടക്കുന്നതിനാൽ എല്ലായിടത്തും എത്തി പരിശോധന അസാധ്യമാണെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരും സംവിധാനവും ഇല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കിടാച്ചിറിയിൽ ദേശീയ പാതയോട് ചേർന്നുളള ഏക്കറുകണക്കിന് പ്രദേശം പ്രമുഖ സുവിശേഷ ഗ്രൂപ്പിന് വേണ്ടിയാണ് നാളുകൾക്ക് മുന്പ് മണ്ണെടുത്തത്. ഇപ്പോൾ അതിന് എതിർവശത്തുളള ഭൂമിയിൽ നിന്നാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. നിരവധി ടോറസ് ലോറികൾ രാപകൽ ഭേദമന്യേ ഇവിടെ നിന്നു മണ്ണ് കടത്തുന്നുണ്ട്. കൊച്ചി മെട്രോ അടക്കമുളള വിവിധ പദ്ധതികളുടെ പേരിലാണ് ഇവിടെ നിന്നുളള മണ്ണ് കടത്ത്. സുവിശേഷ ഗ്രൂപ്പിനു വേണ്ടി മല ഇല്ലാതാക്കിയതോടെ ഈ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
ഈ മലയ്ക്ക് പരിസരത്തായി രണ്ട് മാസത്തിനകം മുപ്പതോളം കുഴൽകിണർ കുത്തിയിരുന്നു. കുടിവെളള ക്ഷാമത്തിനും വരൾച്ചക്കും പ്രധാന കാരണമായി പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത് മണ്ണെടുപ്പും പാടം നികത്തലുമാണ്. കുന്നത്തുനാട്ടിൽ കുടിവെളളക്ഷാമവും വരൾച്ചയും രൂക്ഷമായിട്ടും മണ്ണെടുപ്പിനെതിരേ നടപടി സ്വീകരിക്കാതെ വീണ്ടും അനുമതി നൽകുന്ന ജിയോളജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കിടാച്ചിറയിൽ ഏക്കറുകണക്കിന് മലയിൽ മണ്ണെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. കൂടാതെ പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുളള അനുമതിയുടെ മറവിൽ റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടക്കുന്നത്.
വീടുവയ്ക്കാനും മറ്റും പത്ത് സെന്റിൽ നിന്ന് മണ്ണെടുക്കാനുളള അനുമതിപത്രം സംഘടിപ്പിച്ച ശേഷം ഏക്കറുകണക്കിന് ഭൂപ്രദേശങ്ങളിൽ നിന്ന് മണ്ണെടുക്കുകയാണ് ഇവിടെ നടക്കുന്നത്. കർശനമായ ഉപാധികൾ മണ്ണെടുപ്പിന് അനുമതി നൽകുന്പോഴൾ ജിയോളജി വകുപ്പ് ഉന്നയിക്കാറുണ്ടെങ്കിലും തുടർപരിശോധനകളോ അന്വോഷണമോ ഇല്ലത്തതിനാൽ മണ്ണ് മാഫിയക്ക് സഹായകരമാകുകയാണ്. ഒരേ സമയം ജില്ലയിൽ ഡസൻകണക്കിന് പ്രദേശങ്ങളിൽ മണ്ണെടുപ്പ് നടക്കുന്നതിനാൽ എല്ലായിടത്തും എത്തി പരിശോധന അസാധ്യമാണെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരും സംവിധാനവും ഇല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കിടാച്ചിറിയിൽ ദേശീയ പാതയോട് ചേർന്നുളള ഏക്കറുകണക്കിന് പ്രദേശം പ്രമുഖ സുവിശേഷ ഗ്രൂപ്പിന് വേണ്ടിയാണ് നാളുകൾക്ക് മുന്പ് മണ്ണെടുത്തത്. ഇപ്പോൾ അതിന് എതിർവശത്തുളള ഭൂമിയിൽ നിന്നാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. നിരവധി ടോറസ് ലോറികൾ രാപകൽ ഭേദമന്യേ ഇവിടെ നിന്നു മണ്ണ് കടത്തുന്നുണ്ട്. കൊച്ചി മെട്രോ അടക്കമുളള വിവിധ പദ്ധതികളുടെ പേരിലാണ് ഇവിടെ നിന്നുളള മണ്ണ് കടത്ത്. സുവിശേഷ ഗ്രൂപ്പിനു വേണ്ടി മല ഇല്ലാതാക്കിയതോടെ ഈ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
ഈ മലയ്ക്ക് പരിസരത്തായി രണ്ട് മാസത്തിനകം മുപ്പതോളം കുഴൽകിണർ കുത്തിയിരുന്നു. കുടിവെളള ക്ഷാമത്തിനും വരൾച്ചക്കും പ്രധാന കാരണമായി പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത് മണ്ണെടുപ്പും പാടം നികത്തലുമാണ്. കുന്നത്തുനാട്ടിൽ കുടിവെളളക്ഷാമവും വരൾച്ചയും രൂക്ഷമായിട്ടും മണ്ണെടുപ്പിനെതിരേ നടപടി സ്വീകരിക്കാതെ വീണ്ടും അനുമതി നൽകുന്ന ജിയോളജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.