പറവൂർ: വാണിയക്കാട് വെയർഹൗസിംഗ് കോർപറേഷന്റെ ഗോഡൗണില് ആരംഭിച്ച ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന്റെ പ്രവർത്തനം നിർത്തിവയ്പിച്ചു. നഗരസഭ 14-ാം വാർഡിലാണു മദ്യവിൽപനശാല തുടങ്ങിയത്. ലൈസൻസിനായി നഗരസഭയിൽ അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും നൽകുന്നതിനു മുന്പേ പ്രവർത്തനം തുടങ്ങി. ഇതു നിയമാനുസൃതമല്ലാത്തതിനാൽ സെക്രട്ടറി പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു.
നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, വാർഡ് കൗൺസിലർ കെ.എ. വിദ്യാനന്ദൻ, ജനകീയസമിതി രക്ഷാധികാരികളായ സജി നമ്പ്യത്ത്, സ്വപ്ന സുരേഷ് എന്നിവർ നേരിട്ടെത്തിയാണു ഔട്ട്ലെറ്റ് ജീവനക്കാർക്കു നോട്ടീസ് കൈമാറിയത്. മദ്യവിൽപനശാലയുടെ പ്രവർത്തനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. സ്ത്രീകളടക്കം ഒട്ടേറെ പ്രദേശവാസികൾ ഇന്നലെയും പ്രതിഷേധവുമായി രംഗത്തെത്തി.
തെക്കേനാലുവഴിയിൽ പ്രവർത്തിച്ചിരുന്ന ബിവ്റജസ് കോർപറേഷന് ഔട്ട്ലെറ്റ് ആരെയുമറിയിക്കാതെ തിങ്കളാഴ്ചയാണ് വാണിയക്കാടുള്ള വെയർഹൗസിംഗ് കോർപറേഷന്റെ ഗോഡൗണിൽ പ്രവർത്തനം തുടങ്ങിയത്. ശനി, ഞായർ ദിവസങ്ങളിലായി വാണിയക്കാട് ഗോഡൗണിലേക്കു മദ്യക്കുപ്പികൾ എത്തിക്കുകയായിരുന്നു.
നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, വാർഡ് കൗൺസിലർ കെ.എ. വിദ്യാനന്ദൻ, ജനകീയസമിതി രക്ഷാധികാരികളായ സജി നമ്പ്യത്ത്, സ്വപ്ന സുരേഷ് എന്നിവർ നേരിട്ടെത്തിയാണു ഔട്ട്ലെറ്റ് ജീവനക്കാർക്കു നോട്ടീസ് കൈമാറിയത്. മദ്യവിൽപനശാലയുടെ പ്രവർത്തനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. സ്ത്രീകളടക്കം ഒട്ടേറെ പ്രദേശവാസികൾ ഇന്നലെയും പ്രതിഷേധവുമായി രംഗത്തെത്തി.
തെക്കേനാലുവഴിയിൽ പ്രവർത്തിച്ചിരുന്ന ബിവ്റജസ് കോർപറേഷന് ഔട്ട്ലെറ്റ് ആരെയുമറിയിക്കാതെ തിങ്കളാഴ്ചയാണ് വാണിയക്കാടുള്ള വെയർഹൗസിംഗ് കോർപറേഷന്റെ ഗോഡൗണിൽ പ്രവർത്തനം തുടങ്ങിയത്. ശനി, ഞായർ ദിവസങ്ങളിലായി വാണിയക്കാട് ഗോഡൗണിലേക്കു മദ്യക്കുപ്പികൾ എത്തിക്കുകയായിരുന്നു.