ചാലക്കുടി: നഗരസഭ ബജറ്റ് തെറ്റുകൾതിരുത്തി വീ ണ്ടും അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ബജറ്റ് അംഗീകരിക്കാൻ തിരുമാനിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ 16 കൗൺസിലർമാർ ഇറങ്ങിപ്പോയി. ബജറ്റ് ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ ഭരണകക്ഷിയംഗങ്ങൾ ബജറ്റിനെ ജനകീയ ബജറ്റാണെന്ന് വാഴ്ത്തിയപ്പോൾ പ്രതിപക്ഷം വസ്തുതാ വിരുദ്ധവും യാഥാർഥ്യങ്ങൾക്കു നിരക്കാത്തതുമായ ബജറ്റാണെന്നും ബജറ്റിലെ തെറ്റുകൾ നിരത്തി തിരിച്ചടിച്ചു.
കഴിഞ്ഞവർഷത്തെ ബജറ്റിൽ കാണിച്ചതൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും ബജറ്റിൽ നിറയെ തെറ്റുകളാണെന്നും തെറ്റുകൾതിരുത്തി വീണ്ടും അവതരിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു. ബജറ്റിൽ കാണിച്ചിരിക്കുന്ന ഗവ. ഹൈസ്കൂൾ, റിഫ്രാ ക്ടറീസ്, മാർക്കറ്റ് തുടങ്ങിയ മാസ്റ്റർ പ്ലാനുകൾ കൗൺസിലിൽ ചർച്ച ചെയ്യാതെ പിൻവാതിലൂടെ സമർപ്പിച്ചതിൽ ദുരൂഹതയു ണ്ടെന്ന് പ്രതിപക്ഷ അംഗം ഷി ബു വാലപ്പൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷത്തെ ബജറ്റിലെ തുകകൾ പത്തുശതമാനം ചെലവഴിച്ചിട്ടില്ലെന്ന് ബിജു ചിറയത്ത് ആരോപിച്ചു. പള്ളി കനാൽ -വെട്ടുകടവ് റോഡ് നിർമിക്കുന്നതിന് രേഖകളുടെ കൈമാറ്റവും മറ്റും നടന്നെങ്കിലും ബജറ്റിൽ കാണുന്നില്ലെന്നും ബിജു ചിറയത്ത് പറഞ്ഞു. ഫാസ് ഓഡിറ്റോറിയം ഏറ്റെടുക്കാനുള്ള ബജറ്റ് പ്രഖ്യാനത്തെ ബിജു എതിർത്തു. ഫാസ് സഹൃദയരായ ആളുകളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയെ വീണ്ടും കൊണ്ടുവരാൻ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
ബജറ്റ് പ്രസംഗത്തിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയെന്ന പ്രഖ്യാപനത്തെ ലജ്ജാകരം എന്ന് കെ.വി. പോൾ വിശേഷിപ്പിച്ചു. പടിഞ്ഞാറെ ചാലക്കുടിയിൽ ടൗൺഹാൾ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ബജറ്റിൽ ഒരുലക്ഷം രൂപ മാറ്റിവച്ചിരുന്നത് ഈ ബജറ്റിൽനിന്നും നീക്കിയത് പടിഞ്ഞാറെ ചാലക്കുടിയോടുള്ള അവഗണനയാണെന്നും കെ.വി. പോൾ ആരോപിച്ചു.
കോട്ടാറ്റ് മത്സ്യകൃഷിക്ക് നഗരസഭ യാതൊരു സഹായവും നൽകിയിട്ടില്ലെന്നും എന്നാൽ നഗരസഭ ഫണ്ട് നൽകിയതായി കാണിച്ചതു തെറ്റാകാമെന്ന് ആനിപോൾ ചൂണ്ടിക്കാട്ടി. സ്പിൽഓവർ വർക്കുകൾ ബജറ്റിൽ കാണിക്കാതിരിക്കുന്നതിനാൽ കരാറുകാർക്കുപണം നൽകനാവില്ലെന്ന് ജിയോകിഴക്കുംതല പറഞ്ഞു.
ബജറ്റിനെ പ്രശംസിച്ചുകൊണ്ട് യു.വി. മാർട്ടിൻ, സജി സദാനന്ദൻ, വി.ജെ.ജോജി, ഗീത ടീച്ച ർ, ലൈജി തോമസ്, സീമ ജോജോ, ശശി കോട്ടായി എന്നിവ രും എതിർത്തുകൊണ്ട് ജോയി ചാമവളപ്പിൽ, എം.പി. ഭാസ്കരൻ,വർഗീസ് വാറോക്കി, ആലീ സ് ഷിബു എന്നിവരും പ്രസംഗിച്ചു.
ബജറ്റിൽ പ്രതിപക്ഷത്തിന്റെയും ഭരണകക്ഷി അംഗങ്ങളുടെയും നിർദേശങ്ങൾകൂടി ഉൾപ്പെടുത്തണമെന്ന് ഭരണകക്ഷി ലീഡർ പി.എം. ശ്രീധരൻ നിർദേശിച്ചു. ബജറ്റിൽ നിർദേശങ്ങൾ ഉൾക്കൊള്ളിക്കുമെന്നു വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും അറിയിച്ചു. എന്നാൽ തെറ്റുകൾ തിരുത്തി ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചെയർപേഴ്സൺ ഉഷ പരമേശ്വരൻ തള്ളിക്കളഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
കഴിഞ്ഞവർഷത്തെ ബജറ്റിൽ കാണിച്ചതൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും ബജറ്റിൽ നിറയെ തെറ്റുകളാണെന്നും തെറ്റുകൾതിരുത്തി വീണ്ടും അവതരിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു. ബജറ്റിൽ കാണിച്ചിരിക്കുന്ന ഗവ. ഹൈസ്കൂൾ, റിഫ്രാ ക്ടറീസ്, മാർക്കറ്റ് തുടങ്ങിയ മാസ്റ്റർ പ്ലാനുകൾ കൗൺസിലിൽ ചർച്ച ചെയ്യാതെ പിൻവാതിലൂടെ സമർപ്പിച്ചതിൽ ദുരൂഹതയു ണ്ടെന്ന് പ്രതിപക്ഷ അംഗം ഷി ബു വാലപ്പൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷത്തെ ബജറ്റിലെ തുകകൾ പത്തുശതമാനം ചെലവഴിച്ചിട്ടില്ലെന്ന് ബിജു ചിറയത്ത് ആരോപിച്ചു. പള്ളി കനാൽ -വെട്ടുകടവ് റോഡ് നിർമിക്കുന്നതിന് രേഖകളുടെ കൈമാറ്റവും മറ്റും നടന്നെങ്കിലും ബജറ്റിൽ കാണുന്നില്ലെന്നും ബിജു ചിറയത്ത് പറഞ്ഞു. ഫാസ് ഓഡിറ്റോറിയം ഏറ്റെടുക്കാനുള്ള ബജറ്റ് പ്രഖ്യാനത്തെ ബിജു എതിർത്തു. ഫാസ് സഹൃദയരായ ആളുകളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയെ വീണ്ടും കൊണ്ടുവരാൻ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
ബജറ്റ് പ്രസംഗത്തിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയെന്ന പ്രഖ്യാപനത്തെ ലജ്ജാകരം എന്ന് കെ.വി. പോൾ വിശേഷിപ്പിച്ചു. പടിഞ്ഞാറെ ചാലക്കുടിയിൽ ടൗൺഹാൾ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ബജറ്റിൽ ഒരുലക്ഷം രൂപ മാറ്റിവച്ചിരുന്നത് ഈ ബജറ്റിൽനിന്നും നീക്കിയത് പടിഞ്ഞാറെ ചാലക്കുടിയോടുള്ള അവഗണനയാണെന്നും കെ.വി. പോൾ ആരോപിച്ചു.
കോട്ടാറ്റ് മത്സ്യകൃഷിക്ക് നഗരസഭ യാതൊരു സഹായവും നൽകിയിട്ടില്ലെന്നും എന്നാൽ നഗരസഭ ഫണ്ട് നൽകിയതായി കാണിച്ചതു തെറ്റാകാമെന്ന് ആനിപോൾ ചൂണ്ടിക്കാട്ടി. സ്പിൽഓവർ വർക്കുകൾ ബജറ്റിൽ കാണിക്കാതിരിക്കുന്നതിനാൽ കരാറുകാർക്കുപണം നൽകനാവില്ലെന്ന് ജിയോകിഴക്കുംതല പറഞ്ഞു.
ബജറ്റിനെ പ്രശംസിച്ചുകൊണ്ട് യു.വി. മാർട്ടിൻ, സജി സദാനന്ദൻ, വി.ജെ.ജോജി, ഗീത ടീച്ച ർ, ലൈജി തോമസ്, സീമ ജോജോ, ശശി കോട്ടായി എന്നിവ രും എതിർത്തുകൊണ്ട് ജോയി ചാമവളപ്പിൽ, എം.പി. ഭാസ്കരൻ,വർഗീസ് വാറോക്കി, ആലീ സ് ഷിബു എന്നിവരും പ്രസംഗിച്ചു.
ബജറ്റിൽ പ്രതിപക്ഷത്തിന്റെയും ഭരണകക്ഷി അംഗങ്ങളുടെയും നിർദേശങ്ങൾകൂടി ഉൾപ്പെടുത്തണമെന്ന് ഭരണകക്ഷി ലീഡർ പി.എം. ശ്രീധരൻ നിർദേശിച്ചു. ബജറ്റിൽ നിർദേശങ്ങൾ ഉൾക്കൊള്ളിക്കുമെന്നു വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും അറിയിച്ചു. എന്നാൽ തെറ്റുകൾ തിരുത്തി ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചെയർപേഴ്സൺ ഉഷ പരമേശ്വരൻ തള്ളിക്കളഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.