നിലന്പൂർ: നെടുങ്കയം ഡിപ്പോയിൽ 2015-16 വർഷത്തിൽ തേക്ക് തടികൾ അട്ടിവച്ചതിൽ സർക്കാർ ഖജനാവിന് നഷ്ടമായത് 41.5 ലക്ഷം.
കരുളായി റേഞ്ചിലെ 1951 കാഞ്ഞിരക്കടവ് തേക്ക് പ്ലാന്റേഷനിൽ 1960 പുലിമുണ്ട ബീറ്റ് ഒന്ന്, ബീറ്റ് രണ്ട് തേക്ക് പ്ലാന്റേഷനുകളിലെ അടക്കിമുറി പ്രവൃത്തികളിൽ നിന്നും ഡിപ്പോയിൽ എത്തിച്ച 8000 ഘനമീറ്ററോളം തേക്ക് തടികൾ നെടുങ്കയം ഡിപ്പോയിൽ അട്ടിവച്ച വകയിലാണ് സർക്കാരിന് 41.5 ലക്ഷം രൂപ നഷ്ടമായത്. തേക്ക് പ്ലാന്റേഷനുകളിൽ അടക്കിമുറി പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ ഡിപ്പോയിൽ മരം അട്ടിവയ്ക്കുന്നതിന് ഘനമീറ്ററിന് 29.30 രൂപ ഉൾപ്പെടുത്തിയാണ് സിസിഎഫ് കരാർ ഉറപ്പിച്ചത്. എന്നാൽ കരാറുകാർ ഡിപ്പോയിൽ മരം അട്ടിവയ്ക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥൻമാരുടെ മൗനാനുവാദത്തോടെ പിൻവാങ്ങുകയായിരുന്നു. ഇതേ തുടർന്ന് ഡിപ്പോ റേഞ്ച് ഓഫീസർ ഘനമീറ്ററിന് 656രൂപ പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി സിസിഎഫിന് അയച്ചു. ഇതേ തുടർന്നു ഘനമീറ്ററിന് 626 പ്രകാരം 8000 ഘനമീറ്ററോളം മരങ്ങൾ അട്ടിവച്ച ഇനത്തിലാണ് വൻ തുക സർക്കാരിനു നഷ്ടമായത്.
അടക്കിമുറി പ്രവൃത്തി നടത്തിയ കരാറുകാരൻ എസ്റ്റിമേറ്റ് പ്രകാരം ഡിപ്പോയിൽ മരങ്ങൾ അട്ടിവച്ചിരുന്നെങ്കിൽ ഉദ്യോഗസ്ഥർക്ക് ഒന്നും കിട്ടില്ലെന്നുള്ള തിരിച്ചറിവാണ് കരാറുകാരനെ അട്ടിവയ്ക്കുന്നതിൽ നിന്നും പിൻവലിപ്പിച്ചത്.
കരാറുകാരൻ പിൻവലിഞ്ഞതിനാൽ പുതിയ കണ്‍വീനറെ ഏൽപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് വരുത്തി തീർത്താണ് വൻ തട്ടിപ്പ് അരങ്ങേറിയത്. വർഷങ്ങളായി ഒരു ആദിവാസി കണ്‍വീനറെ മാത്രമാണ് മാറി മാറി വരുന്ന ഡിപ്പോ റേഞ്ച് ഓഫീസർമാർ കണ്‍വീനറായി വയ്ക്കുന്നത്.
അതിനാൽ തന്നെ ബില്ല് മാറുന്പോൾ 60 ശതമാനം വരെ കൃത്യമായും ഡിപ്പോയിലെ ഉന്നതന്റെ കയ്യിലെത്തുന്നു. ഇദ്ദേഹം പിന്നീട് അത് വീതം വച്ച് സിസിഎഫ് മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായും എത്തിക്കും. ഇക്കാര്യങ്ങളിൽ വ്യക്തമായി പരിശോധന നടത്തേണ്ട വനം വിജിലൻസും അവർക്കുള്ള വിഹിതം കൃത്യമായി ലഭിക്കുന്നതിനാൽ ഒരു പരിശോധനയും നടത്താറില്ല. നിലന്പൂർ അരുവാക്കോട് ഡിപ്പോയിലെ ഉദ്യോഗസ്ഥൻമാരുടെ അഴിമതി സംബന്ധിച്ച് നിരവധി പരാതികൾ വരികയും വനം വിജിലൻസ് സിസിഎഫ് ഉൾപ്പെടെ ഡിപ്പോകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തിട്ടും നടപടി മാത്രമുണ്ടായില്ല. നെടുങ്കയം ഡിപ്പോയിൽ നിന്നു ലിസ്റ്റ് പ്രകാരമുള്ള ഏതാനും തേക്ക് കഷ്ണങ്ങൾ മുന്‍പ് കാണാതായ സംഭവവും അന്വേഷിച്ചെങ്കിലും തടിയുടെ തുക അന്നത്തെ ദിവസ വേതന വാച്ചർമാരിൽ നിന്നും ഈടാക്കി അവരെ പിരിച്ചുവിടുകയുമായിരുന്നു.
മാറി മാറി വരുന്ന ഭരണത്തിൽ വനം വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ നേതാക്കളെ സ്വാധീനിച്ചാണ് പലവട്ടം അഴിമതി ആരോപണങ്ങൾക്കും വിധേയരായവർ ഇപ്പോഴും ഡിപ്പോകളിൽ തുടരുന്നത്. ആദിവാസി കണ്‍വീനറുടെ പേരിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തേക്ക് തടികൾ ഡിപ്പോയിൽ അട്ടിവച്ചതിന്റെ പേരിൽ മാറിയെടുത്ത തുകയുടെ കണക്ക് പരിശോധിച്ചാൽ ഈ തട്ടിപ്പ് വ്യക്തമാകും.
നിലന്പൂർ സൗത്ത് ഡിഎഫ്ഒ, കരുളായി റേഞ്ച് ഓഫീസർ തുടങ്ങിയവർക്കെതിരേ അടക്കിമുറി പ്രവൃത്തിയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നെങ്കിലും അന്വേഷണം ഇല്ലാത്തതും വിരോധാഭാസമാണ്.
പാലക്കാട് സിസിഎഫ്, നിലന്പൂർ സൗത്ത് ഡിഎഫ്ഒ, പാലക്കാട് ടിന്പർ സെയിൽസ് ഡിഎഫ്ഒ, കോഴിക്കോട് വനം വിജിലൻസ് ഡിഎഫ്ഒ തുടങ്ങിയവരുടെ മൗനാനുവാദമില്ലാതെ ഇത്തരം അഴിമതികൾ നടത്താനാവില്ലെന്നാണ് വർഷങ്ങളായി ഈ മേഖലയിൽ കണ്‍വീനർ പ്രവൃത്തി നടത്തിവരുന്നവർ ചൂണ്ടിക്കാട്ടുന്നത്.
കരുളായി റേഞ്ചിലെ 1951 കാഞ്ഞിരക്കടവ് തേക്ക് പ്ലാന്റേഷനിൽ 1960 പുലിമുണ്ട ബീറ്റ് ഒന്ന്, ബീറ്റ് രണ്ട് തേക്ക് പ്ലാന്റേഷനുകളിലെ അടക്കിമുറി പ്രവൃത്തികളിൽ നിന്നും ഡിപ്പോയിൽ എത്തിച്ച 8000 ഘനമീറ്ററോളം തേക്ക് തടികൾ നെടുങ്കയം ഡിപ്പോയിൽ അട്ടിവച്ച വകയിലാണ് സർക്കാരിന് 41.5 ലക്ഷം രൂപ നഷ്ടമായത്. തേക്ക് പ്ലാന്റേഷനുകളിൽ അടക്കിമുറി പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ ഡിപ്പോയിൽ മരം അട്ടിവയ്ക്കുന്നതിന് ഘനമീറ്ററിന് 29.30 രൂപ ഉൾപ്പെടുത്തിയാണ് സിസിഎഫ് കരാർ ഉറപ്പിച്ചത്. എന്നാൽ കരാറുകാർ ഡിപ്പോയിൽ മരം അട്ടിവയ്ക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥൻമാരുടെ മൗനാനുവാദത്തോടെ പിൻവാങ്ങുകയായിരുന്നു. ഇതേ തുടർന്ന് ഡിപ്പോ റേഞ്ച് ഓഫീസർ ഘനമീറ്ററിന് 656രൂപ പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി സിസിഎഫിന് അയച്ചു. ഇതേ തുടർന്നു ഘനമീറ്ററിന് 626 പ്രകാരം 8000 ഘനമീറ്ററോളം മരങ്ങൾ അട്ടിവച്ച ഇനത്തിലാണ് വൻ തുക സർക്കാരിനു നഷ്ടമായത്.
അടക്കിമുറി പ്രവൃത്തി നടത്തിയ കരാറുകാരൻ എസ്റ്റിമേറ്റ് പ്രകാരം ഡിപ്പോയിൽ മരങ്ങൾ അട്ടിവച്ചിരുന്നെങ്കിൽ ഉദ്യോഗസ്ഥർക്ക് ഒന്നും കിട്ടില്ലെന്നുള്ള തിരിച്ചറിവാണ് കരാറുകാരനെ അട്ടിവയ്ക്കുന്നതിൽ നിന്നും പിൻവലിപ്പിച്ചത്.
കരാറുകാരൻ പിൻവലിഞ്ഞതിനാൽ പുതിയ കണ്‍വീനറെ ഏൽപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് വരുത്തി തീർത്താണ് വൻ തട്ടിപ്പ് അരങ്ങേറിയത്. വർഷങ്ങളായി ഒരു ആദിവാസി കണ്‍വീനറെ മാത്രമാണ് മാറി മാറി വരുന്ന ഡിപ്പോ റേഞ്ച് ഓഫീസർമാർ കണ്‍വീനറായി വയ്ക്കുന്നത്.
അതിനാൽ തന്നെ ബില്ല് മാറുന്പോൾ 60 ശതമാനം വരെ കൃത്യമായും ഡിപ്പോയിലെ ഉന്നതന്റെ കയ്യിലെത്തുന്നു. ഇദ്ദേഹം പിന്നീട് അത് വീതം വച്ച് സിസിഎഫ് മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായും എത്തിക്കും. ഇക്കാര്യങ്ങളിൽ വ്യക്തമായി പരിശോധന നടത്തേണ്ട വനം വിജിലൻസും അവർക്കുള്ള വിഹിതം കൃത്യമായി ലഭിക്കുന്നതിനാൽ ഒരു പരിശോധനയും നടത്താറില്ല. നിലന്പൂർ അരുവാക്കോട് ഡിപ്പോയിലെ ഉദ്യോഗസ്ഥൻമാരുടെ അഴിമതി സംബന്ധിച്ച് നിരവധി പരാതികൾ വരികയും വനം വിജിലൻസ് സിസിഎഫ് ഉൾപ്പെടെ ഡിപ്പോകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തിട്ടും നടപടി മാത്രമുണ്ടായില്ല. നെടുങ്കയം ഡിപ്പോയിൽ നിന്നു ലിസ്റ്റ് പ്രകാരമുള്ള ഏതാനും തേക്ക് കഷ്ണങ്ങൾ മുന്‍പ് കാണാതായ സംഭവവും അന്വേഷിച്ചെങ്കിലും തടിയുടെ തുക അന്നത്തെ ദിവസ വേതന വാച്ചർമാരിൽ നിന്നും ഈടാക്കി അവരെ പിരിച്ചുവിടുകയുമായിരുന്നു.
മാറി മാറി വരുന്ന ഭരണത്തിൽ വനം വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ നേതാക്കളെ സ്വാധീനിച്ചാണ് പലവട്ടം അഴിമതി ആരോപണങ്ങൾക്കും വിധേയരായവർ ഇപ്പോഴും ഡിപ്പോകളിൽ തുടരുന്നത്. ആദിവാസി കണ്‍വീനറുടെ പേരിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തേക്ക് തടികൾ ഡിപ്പോയിൽ അട്ടിവച്ചതിന്റെ പേരിൽ മാറിയെടുത്ത തുകയുടെ കണക്ക് പരിശോധിച്ചാൽ ഈ തട്ടിപ്പ് വ്യക്തമാകും.
നിലന്പൂർ സൗത്ത് ഡിഎഫ്ഒ, കരുളായി റേഞ്ച് ഓഫീസർ തുടങ്ങിയവർക്കെതിരേ അടക്കിമുറി പ്രവൃത്തിയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നെങ്കിലും അന്വേഷണം ഇല്ലാത്തതും വിരോധാഭാസമാണ്.
പാലക്കാട് സിസിഎഫ്, നിലന്പൂർ സൗത്ത് ഡിഎഫ്ഒ, പാലക്കാട് ടിന്പർ സെയിൽസ് ഡിഎഫ്ഒ, കോഴിക്കോട് വനം വിജിലൻസ് ഡിഎഫ്ഒ തുടങ്ങിയവരുടെ മൗനാനുവാദമില്ലാതെ ഇത്തരം അഴിമതികൾ നടത്താനാവില്ലെന്നാണ് വർഷങ്ങളായി ഈ മേഖലയിൽ കണ്‍വീനർ പ്രവൃത്തി നടത്തിവരുന്നവർ ചൂണ്ടിക്കാട്ടുന്നത്.