+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർട്ട് ടൈം ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടണമെന്ന്

എടക്കര: എപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച പാർട്ട് ടൈം ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്ന ആവശ്യമുയരുന്നു. 2013 ഏപ്രിൽ ഒന്നുമുത
പാർട്ട് ടൈം ജീവനക്കാരുടെ  വിരമിക്കൽ പ്രായം കൂട്ടണമെന്ന്
എടക്കര: എപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച പാർട്ട് ടൈം ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്ന ആവശ്യമുയരുന്നു.
2013 ഏപ്രിൽ ഒന്നുമുതൽ വിവിധ ഡിപ്പാർട്ടുമെൻറുകളിൽ പാർട്ട് ടൈം ജീവനക്കാരായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ഫുൾടൈം ജീവനക്കാരായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തണമെന്നാണ് ആവശ്യം. 47 മുതൽ 51 വയസു വരെയുള്ളവരെയാണ് ഇത്തരത്തിൽ വിവിധ വകുപ്പുകളിൽ നിയമിക്കുന്നത്.
എന്നാൽ 2009-10 കാലത്ത് പാർട്ട് ടൈം നിയമനം ലഭിച്ചവർക്ക് മിനിമം പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാൻ സാധ്യതയില്ല. മിനിമം പെൻഷൻ ലഭിക്കാൻ ഒന്പത് കൊല്ലവും ഒരു ദിവസവും വേണമെന്നതാണ് ചട്ടം. ഇക്കാരണത്താൽ ഇവർക്ക് മിനിമം പെൻഷൻ ലഭിക്കുകയില്ല. സംസ്ഥാനത്ത് രണ്ടായിരത്തോളം പാർട്ട് ടൈം ജീവനക്കാർക്ക് മാത്രമാണ് മിനിമം പെൻഷന് ആനുകൂല്യം ലഭിക്കുക. വനിതകളാണ് പാർട്ട് ടൈം ജിവനക്കാരായി കൂടുതലുള്ളത്. ഇവർ അധികവും ആരോഗ്യവകുപ്പിലാണ് ജോലി ചെയ്യുന്നത്. മിനിമം പെൻഷനുള്ള മാനദണ്ഡം അഞ്ച് വർഷമായി കുറക്കുക, തുച്ഛമായി നൽകുന്ന എസ്ഗ്രേഷ്യക്ക് ഡിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് ജീവനക്കാർ.
ഇതിനായി സംസ്ഥാന വ്യാപകമായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കാനൊരുങ്ങുകയാണ് ജീവനക്കാർ.
More in Malappuram :