കൽപ്പറ്റ: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനു ജില്ലാ പഞ്ചായത്ത് ബജറ്റിൽ വകയിരുത്തിയത് 11 കോടി രൂപ. പ്രധാനമന്ത്രിയുടെ ഭവന പദ്ധതി വിഹിതമായി 12 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്താണ് ബജറ്റ് അവതരിപ്പിച്ചത്.
കണിയാന്പറ്റയിൽ ട്രേഡ് സെന്റർ സ്ഥാപിച്ച് വനിതകൾക്ക് പരിശീലനം നൽകുന്നതിന് 1.5 കോടി, ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 25 ലക്ഷം, മൂന്നിടത്ത് വഴിയോരവിശ്രമ കേന്ദ്രം നിർമിക്കാൻ 25 ലക്ഷം രൂപ, പുതിയ മണ്പാതകളുടെ സോളിംഗിനും മറ്റും ഗ്രാമപ്പഞ്ചായത്തുകൾക്ക് സഹായമായി 25 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
കൃഷി-അനുബന്ധ മേഖലയിൽ പുഴയോര വൈദ്യുതി-50 ലക്ഷം രൂപ, വിത്തുത്സവം-10 ലക്ഷം, പ്രദേശിക ക്ലസ്റ്ററുകൾ മുഖേന കാർഷിക യന്ത്രവത്കരണം-30 ലക്ഷം, മത്സ്യവിത്ത് ഉത്പാദനത്തിനു ഹാച്ചറി-10 ലക്ഷം, വിദ്യാലയങ്ങളിൽ പച്ചക്കറിക്കൃഷി-10 ലക്ഷം, പാൽ ഉത്പാദന ബോണസ്-50 ലക്ഷം, നെൽകൃഷിയിൽ ഏർപ്പെടുന്ന യുവജന കർഷക സംഘങ്ങൾക്ക് പ്രോത്സാഹനം-50 ലക്ഷം, നീരുറവ എന്ന പേരിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന വരൾച്ച പ്രതിരോധ പരിപാടി-25 ലക്ഷം, ഉത്സവവേളകളിൽ പ്രാദേശിക വിപണികൾ-15 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു കോടി രൂപ വകയിരുത്തിയ ബജറ്റിൽ വായനശാലകൾക്ക് പുസ്തകങ്ങളും ഫർണിച്ചറും വാങ്ങുന്നതിനു 20 ലക്ഷം, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് തൊഴിൽ സന്പാദിക്കുന്നതിനു പ്രത്യേക പരിശീലനത്തിന് 15 ലക്ഷം, ആദിവാസി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണത്തിന് 115 ലക്ഷം, ടൂറിസം ഫെസസ്റ്റിന് 25 ലക്ഷം, മൂന്നാംലിംഗക്കാർക്ക് തൊഴിൽ പരിശീലനത്തിന്10 ലക്ഷം, ആദിവാസി ഗർഭിണികൾക്ക് ചികിത്സാസഹായത്തിന്10 ലക്ഷം, നായ്ക്കളിലെ പ്രജനന നിയന്ത്രണത്തിന് 30 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി.
കണിയാന്പറ്റയിൽ ട്രേഡ് സെന്റർ സ്ഥാപിച്ച് വനിതകൾക്ക് പരിശീലനം നൽകുന്നതിന് 1.5 കോടി, ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 25 ലക്ഷം, മൂന്നിടത്ത് വഴിയോരവിശ്രമ കേന്ദ്രം നിർമിക്കാൻ 25 ലക്ഷം രൂപ, പുതിയ മണ്പാതകളുടെ സോളിംഗിനും മറ്റും ഗ്രാമപ്പഞ്ചായത്തുകൾക്ക് സഹായമായി 25 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
കൃഷി-അനുബന്ധ മേഖലയിൽ പുഴയോര വൈദ്യുതി-50 ലക്ഷം രൂപ, വിത്തുത്സവം-10 ലക്ഷം, പ്രദേശിക ക്ലസ്റ്ററുകൾ മുഖേന കാർഷിക യന്ത്രവത്കരണം-30 ലക്ഷം, മത്സ്യവിത്ത് ഉത്പാദനത്തിനു ഹാച്ചറി-10 ലക്ഷം, വിദ്യാലയങ്ങളിൽ പച്ചക്കറിക്കൃഷി-10 ലക്ഷം, പാൽ ഉത്പാദന ബോണസ്-50 ലക്ഷം, നെൽകൃഷിയിൽ ഏർപ്പെടുന്ന യുവജന കർഷക സംഘങ്ങൾക്ക് പ്രോത്സാഹനം-50 ലക്ഷം, നീരുറവ എന്ന പേരിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന വരൾച്ച പ്രതിരോധ പരിപാടി-25 ലക്ഷം, ഉത്സവവേളകളിൽ പ്രാദേശിക വിപണികൾ-15 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു കോടി രൂപ വകയിരുത്തിയ ബജറ്റിൽ വായനശാലകൾക്ക് പുസ്തകങ്ങളും ഫർണിച്ചറും വാങ്ങുന്നതിനു 20 ലക്ഷം, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് തൊഴിൽ സന്പാദിക്കുന്നതിനു പ്രത്യേക പരിശീലനത്തിന് 15 ലക്ഷം, ആദിവാസി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണത്തിന് 115 ലക്ഷം, ടൂറിസം ഫെസസ്റ്റിന് 25 ലക്ഷം, മൂന്നാംലിംഗക്കാർക്ക് തൊഴിൽ പരിശീലനത്തിന്10 ലക്ഷം, ആദിവാസി ഗർഭിണികൾക്ക് ചികിത്സാസഹായത്തിന്10 ലക്ഷം, നായ്ക്കളിലെ പ്രജനന നിയന്ത്രണത്തിന് 30 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി.