കൽപ്പറ്റ: വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്തിനു കീഴിൽ ജലസേന രൂപീകരിക്കുന്നു. 2017-18ലെ ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 25 ചെറുപ്പക്കാരെ ഉൾപ്പെടുത്തിയാണ് ജലസേന രൂപീകരിക്കുകയെന്ന് ബജറ്റ് അവതരണത്തിനുശേഷം വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് എന്നിവർ പറഞ്ഞു.
ജലാശയങ്ങളുടെ സംരക്ഷണം, ജലസംരക്ഷണത്തെക്കുറിച്ച് വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണം എന്നിവ സേനാംഗങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. കയ്യാലകൾ, മഴക്കുഴികൾ, ജൈവവേലി എന്നിവയുടെ നിർമാണത്തിൽ ഇവർക്ക് പങ്കാളിത്തം ഉണ്ടാകും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് സേനാംഗങ്ങൾക്ക് വേതനം നൽകുക.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ജില്ലയിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്നതിനു അഞ്ച് ലക്ഷം രൂപ വകയിരുത്തിയ ബജറ്റിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ ഉപയോഗപ്പടുത്തുന്നതിനു 50 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
102.09 കോടി രൂപ വരവും 101.85 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് ബജറ്റ്.
സാമൂഹിക അടുക്കള, സീനിയർ സിറ്റിസണ്‍സ് ക്ലബ് എന്നിവ സാമൂഹികക്ഷേമ മേഖലയിൽ ഉൾക്കൊള്ളിച്ച പ്രധാന പദ്ധതികളാണ്.
ആംഗൻവാടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീനിയർ സിറ്റിസണ്‍സ് ക്ലബുകൾക്ക് ബിപി അപ്പാരറ്റസ്, ഗ്ലൂക്കോ മീറ്റർ എന്നിവ വാങ്ങുന്നതിനു 25 വക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 50ൽ അധികം കുടുംബങ്ങളുള്ള ആദിവാസി കോളനികളിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതാണ് സാമൂഹിക അടുക്കള പദ്ധതി. ഇതിനായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഭിന്നശേഷിയുള്ള വിദ്യാർഥിക്ക് സ്കോളർഷിപ്പ് നൽകുന്നതിനും പനമരം കായക്കുന്നിലെ അന്ധ പുനരധിവാസ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും പരിശീലനത്തിനും 20 ലക്ഷം രൂപ വീതം നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം നൽകുന്നതിനു വിഭാവനം ചെയ്ത സ്നേഹവാഹനം പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
സ്ത്രീ സുരക്ഷയുടെ ഭാഗമായി പ്രധാന പട്ടണങ്ങളിൽ കാമറ സ്ഥാപിക്കാൻ 15 ലക്ഷം രൂപ, ജാഗ്രതാസമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ 10 ലക്ഷം, വനിതാവ്യവസായ പാർക്കിനായി കെട്ടിടനിർമാണത്തിന് 75 ലക്ഷം, ഭർത്താക്കന്മാർ ഉപേക്ഷിച്ചതും ദൈനംദിന ജീവിതത്തിനു കഷ്ടപ്പെടുന്നവരുമായ സ്ത്രീകൾക്ക് തൊഴിൽ പരിശീലനവും നിയമസഹായവും നൽകാൻ 20 ലക്ഷം, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആറ് ആംഗൻവാടികളുടെ നിർമാണത്തിന് 75 ലക്ഷം, ബാലസൗഹൃദ ജില്ലയ്ക്ക് 25 ലക്ഷം, ഭൗതിക സാഹചര്യങ്ങളുള്ള ആംഗൻവാടികളിൽ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാൻ 30 ലക്ഷം രൂപ എന്നിവ വനിതാ-ശിശു വികസന-ക്ഷേമ മേഖലയിൽ ഉൾപ്പെടുത്തിയ പദ്ധതികളാണ്.
വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ക്ലാസ് റൂം-50 ലക്ഷം രൂപ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ നവീകരണം-250 ലക്ഷം, കളിസ്ഥലങ്ങളുടെ വികസനം-50 ലക്ഷം, തെരഞ്ഞെടുത്ത നാല് സ്കൂളുകളിൽ ഡൈനിംഗ് ഹാൾ നിർമാണത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. മിനി, എ. ദേവകി, അനില തോമസ,് അംഗങ്ങളായ എ. പ്രഭാകരൻ, ഒ.ആർ. രഘു, ർഗീസ് മുരിയൻകാവിൽ, ബിന്ദു മനോജ്, പി. ഇസ്മയിൽ, കെ.ഓമന, പി.എൻ. വിമല, കെ.ബി നസീമ, സെക്രട്ടറി വി.സി. രാജപ്പൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 25 ചെറുപ്പക്കാരെ ഉൾപ്പെടുത്തിയാണ് ജലസേന രൂപീകരിക്കുകയെന്ന് ബജറ്റ് അവതരണത്തിനുശേഷം വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് എന്നിവർ പറഞ്ഞു.
ജലാശയങ്ങളുടെ സംരക്ഷണം, ജലസംരക്ഷണത്തെക്കുറിച്ച് വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണം എന്നിവ സേനാംഗങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. കയ്യാലകൾ, മഴക്കുഴികൾ, ജൈവവേലി എന്നിവയുടെ നിർമാണത്തിൽ ഇവർക്ക് പങ്കാളിത്തം ഉണ്ടാകും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് സേനാംഗങ്ങൾക്ക് വേതനം നൽകുക.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ജില്ലയിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്നതിനു അഞ്ച് ലക്ഷം രൂപ വകയിരുത്തിയ ബജറ്റിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ ഉപയോഗപ്പടുത്തുന്നതിനു 50 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
102.09 കോടി രൂപ വരവും 101.85 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് ബജറ്റ്.
സാമൂഹിക അടുക്കള, സീനിയർ സിറ്റിസണ്‍സ് ക്ലബ് എന്നിവ സാമൂഹികക്ഷേമ മേഖലയിൽ ഉൾക്കൊള്ളിച്ച പ്രധാന പദ്ധതികളാണ്.
ആംഗൻവാടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീനിയർ സിറ്റിസണ്‍സ് ക്ലബുകൾക്ക് ബിപി അപ്പാരറ്റസ്, ഗ്ലൂക്കോ മീറ്റർ എന്നിവ വാങ്ങുന്നതിനു 25 വക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 50ൽ അധികം കുടുംബങ്ങളുള്ള ആദിവാസി കോളനികളിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതാണ് സാമൂഹിക അടുക്കള പദ്ധതി. ഇതിനായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഭിന്നശേഷിയുള്ള വിദ്യാർഥിക്ക് സ്കോളർഷിപ്പ് നൽകുന്നതിനും പനമരം കായക്കുന്നിലെ അന്ധ പുനരധിവാസ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും പരിശീലനത്തിനും 20 ലക്ഷം രൂപ വീതം നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം നൽകുന്നതിനു വിഭാവനം ചെയ്ത സ്നേഹവാഹനം പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
സ്ത്രീ സുരക്ഷയുടെ ഭാഗമായി പ്രധാന പട്ടണങ്ങളിൽ കാമറ സ്ഥാപിക്കാൻ 15 ലക്ഷം രൂപ, ജാഗ്രതാസമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ 10 ലക്ഷം, വനിതാവ്യവസായ പാർക്കിനായി കെട്ടിടനിർമാണത്തിന് 75 ലക്ഷം, ഭർത്താക്കന്മാർ ഉപേക്ഷിച്ചതും ദൈനംദിന ജീവിതത്തിനു കഷ്ടപ്പെടുന്നവരുമായ സ്ത്രീകൾക്ക് തൊഴിൽ പരിശീലനവും നിയമസഹായവും നൽകാൻ 20 ലക്ഷം, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആറ് ആംഗൻവാടികളുടെ നിർമാണത്തിന് 75 ലക്ഷം, ബാലസൗഹൃദ ജില്ലയ്ക്ക് 25 ലക്ഷം, ഭൗതിക സാഹചര്യങ്ങളുള്ള ആംഗൻവാടികളിൽ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാൻ 30 ലക്ഷം രൂപ എന്നിവ വനിതാ-ശിശു വികസന-ക്ഷേമ മേഖലയിൽ ഉൾപ്പെടുത്തിയ പദ്ധതികളാണ്.
വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ക്ലാസ് റൂം-50 ലക്ഷം രൂപ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ നവീകരണം-250 ലക്ഷം, കളിസ്ഥലങ്ങളുടെ വികസനം-50 ലക്ഷം, തെരഞ്ഞെടുത്ത നാല് സ്കൂളുകളിൽ ഡൈനിംഗ് ഹാൾ നിർമാണത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. മിനി, എ. ദേവകി, അനില തോമസ,് അംഗങ്ങളായ എ. പ്രഭാകരൻ, ഒ.ആർ. രഘു, ർഗീസ് മുരിയൻകാവിൽ, ബിന്ദു മനോജ്, പി. ഇസ്മയിൽ, കെ.ഓമന, പി.എൻ. വിമല, കെ.ബി നസീമ, സെക്രട്ടറി വി.സി. രാജപ്പൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.