+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവിനെ കസ്റ്റഡിയിലെടുത്തു

ഗൂഡല്ലൂർ: കവർച്ചക്കേസുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗൂഡല്ലൂർ കോർട്ട് റോഡിൽ താമസിക്കുന്ന ഷമീറിന്‍റെ വീട്ടിൽന
യുവാവിനെ കസ്റ്റഡിയിലെടുത്തു
ഗൂഡല്ലൂർ: കവർച്ചക്കേസുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗൂഡല്ലൂർ കോർട്ട് റോഡിൽ താമസിക്കുന്ന ഷമീറിന്‍റെ വീട്ടിൽനിന്നും ഏഴ് പവൻ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.
ഷമീറും കുടുംബവും കേരളത്തിൽ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ഫെബ്രുവരി 18 നായിരുന്നു മോഷണം നടന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഗൂഡല്ലൂരിലെ സ്വകാര്യ ഫിനാൻസിൽ 85,000 രൂപയ്ക്ക് പണയം വച്ച സ്വർണം പോലീസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ ശക്തിവേലു, എസ്ഐ നസീർ, പോലീസുകാരായ പ്രമോദ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.