നിലന്പൂർ: വണ്ടൂർ പഞ്ചായത്തിലെ ഒന്നാംവാർഡായ കാഞ്ഞിരംപാടത്ത് സ്ത്രീ ശക്തിയിൽ നിർമിച്ചത് 20 കോൽ താഴ്ചയുള്ള കിണർ. കടുത്ത വേനലിലും കിണറിൽ വെള്ളം കണ്ടതിനന്റെ സന്തോഷത്തിലാണ് സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങൾ. 36000 രുപ എസ്റ്റിമേറ്റിൽ 139 ദിവസങ്ങളിലായി മല്ലപ്പള്ളി അപ്പുവിന്റെ വീട്ടുമുറ്റത്ത് 20 കോൽ താഴ്ചയിലുള്ള കിണർ നിർമിച്ചു.
നിലവിൽ രണ്ടുകോൽ ആഴത്തിൽ വെള്ളമുണ്ട്. നാല് കോൽ കൂടി താഴ്ത്തും. ഞായറാഴ്ചയാണ് കിണറിൽ വെള്ളം കണ്ടത്.
20 ദിവസം കൊണ്ടാണ് തങ്ങൾ ആദ്യമായി കരാറേറ്റ കിണർ നിർമാണം പൂർത്തീകരിച്ചതെന്ന് ലക്ഷ്മി കറ്റ്യാടൻ, കുമ്മുണി ഉമ്മുപുറം, സുനന്ദ എടക്കര, സരോജിനി വട്ടപ്പറന്പിൽ, സുശീല തിരുത്തയിൽ, രുഗ്മിണി പുൽപ്പയിൽ, തങ്കമ്മ മല്ലപ്പള്ളി, പത്മാവതി പാലപ്ര, ശാരദ എടക്കര എന്നിവരാണ് കിണർ നിർമിച്ചത്. പുരുഷൻമാരെ പോലും വെല്ലുന്ന രീതിയിൽ കയറിൽ തൂങ്ങിയിറങ്ങി സാഹസികമായാണ് ഇത്രയും ആഴമേറിയ കിണർ പൂർത്തീകരിച്ചത്. വണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മൂന്ന് കിണറുകളാണ് തൊഴിലുറപ്പിൽ അനുവദിച്ചത്.
കിണർ നിർമാണം ഏറ്റെടുക്കന്പോൾ തങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു.
എന്നാൽ എത്ര ആഴത്തിലുള്ള കിണർ നിർമാണവും ഏറ്റെടുക്കാൻ തയാറാണെന്നും ഇവർ പറഞ്ഞു.
നിലവിൽ രണ്ടുകോൽ ആഴത്തിൽ വെള്ളമുണ്ട്. നാല് കോൽ കൂടി താഴ്ത്തും. ഞായറാഴ്ചയാണ് കിണറിൽ വെള്ളം കണ്ടത്.
20 ദിവസം കൊണ്ടാണ് തങ്ങൾ ആദ്യമായി കരാറേറ്റ കിണർ നിർമാണം പൂർത്തീകരിച്ചതെന്ന് ലക്ഷ്മി കറ്റ്യാടൻ, കുമ്മുണി ഉമ്മുപുറം, സുനന്ദ എടക്കര, സരോജിനി വട്ടപ്പറന്പിൽ, സുശീല തിരുത്തയിൽ, രുഗ്മിണി പുൽപ്പയിൽ, തങ്കമ്മ മല്ലപ്പള്ളി, പത്മാവതി പാലപ്ര, ശാരദ എടക്കര എന്നിവരാണ് കിണർ നിർമിച്ചത്. പുരുഷൻമാരെ പോലും വെല്ലുന്ന രീതിയിൽ കയറിൽ തൂങ്ങിയിറങ്ങി സാഹസികമായാണ് ഇത്രയും ആഴമേറിയ കിണർ പൂർത്തീകരിച്ചത്. വണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മൂന്ന് കിണറുകളാണ് തൊഴിലുറപ്പിൽ അനുവദിച്ചത്.
കിണർ നിർമാണം ഏറ്റെടുക്കന്പോൾ തങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു.
എന്നാൽ എത്ര ആഴത്തിലുള്ള കിണർ നിർമാണവും ഏറ്റെടുക്കാൻ തയാറാണെന്നും ഇവർ പറഞ്ഞു.