അന്നമനട: ഗ്രാമപഞ്ചായത്തിലെ ബജറ്റ് ക്ഷേമപദ്ധതികളെ അവഗണിക്കുന്നതാണെന്ന് പ്രതിപക്ഷം. കാർഷികരംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കിയ അന്നമനടയെ പിറകോട്ടടിപ്പിക്കുന്ന തരത്തിലാണ് ബജറ്റ് നിർദേശം. ഭവന നിർമാണത്തിന് വെറും 20 ലക്ഷം രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. വർഷംതോറും അറുപതും നൂറും വീടുകൾ നിർമിച്ചിരുന്ന അന്നമനടയിൽ കഴിഞ്ഞവർഷം വീട് മെയിന്റനൻസും ഉണ്ടായിരുന്നില്ല. ഈ വർഷം വാർഡ് തോറും ഒരു വീടിനുള്ള പണംപോലും വകയിരുത്തിയില്ല.
കഠിനമായ വേനലിനെ നേരിടാൻ കുടിവെള്ളത്തിനും ജലസേചനത്തിനും ആവശ്യമായ ഫണ്ട് വകയിരുത്തിയില്ല. മുൻ വർഷം ലാപ്സാക്കിയ ക്രിമറ്റോറിയത്തിന്റെ ഫണ്ട് വീണ്ടും ഈ തവണ വകയിരുത്തി. സാംസ്കാരിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനും മുൻതൂക്കമില്ല- പ്രതിപക്ഷം ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി.ഭാസ്കരൻ, ടി.കെ.ഗോപി, മിനിത ബാബു, ശ്യാമള അയ്യപ്പൻ, ബേബി പൗലോസ്, ഗീത ഉണ്ണികൃഷ്ണൻ, എം.എസ്. ബിജു, പി.കെ. ഉഷ, ശ്രീദേവി വിജു എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കഠിനമായ വേനലിനെ നേരിടാൻ കുടിവെള്ളത്തിനും ജലസേചനത്തിനും ആവശ്യമായ ഫണ്ട് വകയിരുത്തിയില്ല. മുൻ വർഷം ലാപ്സാക്കിയ ക്രിമറ്റോറിയത്തിന്റെ ഫണ്ട് വീണ്ടും ഈ തവണ വകയിരുത്തി. സാംസ്കാരിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനും മുൻതൂക്കമില്ല- പ്രതിപക്ഷം ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി.ഭാസ്കരൻ, ടി.കെ.ഗോപി, മിനിത ബാബു, ശ്യാമള അയ്യപ്പൻ, ബേബി പൗലോസ്, ഗീത ഉണ്ണികൃഷ്ണൻ, എം.എസ്. ബിജു, പി.കെ. ഉഷ, ശ്രീദേവി വിജു എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.