മൂവാറ്റുപുഴ: മുളവൂർ ബ്രാഞ്ച് കനാലിൽ പൊന്നിരിക്കപ്പറന്പിൽ മാലിന്യം കുമിഞ്ഞുകൂടി പ്രദേശവാസികൾ പകർച്ച വ്യാധി ഭീഷണിയിൽ. മാലിന്യം നിറഞ്ഞ് വെള്ളം റോഡിലൂടെ കുത്തി ഒഴുകുന്നതിനാൽ പുതുപ്പാടി-മുളവൂർ റോഡ് തകർച്ചയുടെ വക്കിലാണ്. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു.
പെരിയാർ വാലി മുളവൂർ ബ്രാഞ്ച് കനാലിന്റെ പൊന്നിരിക്കപ്പറന്പിൽ അക്വഡേറ്റിനു സമീപമാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. കനാൽ അവസാനിക്കുന്ന ഇവിടെ നെല്ലിക്കുഴി മുതലുള്ള പ്രദേശങ്ങളിലെ പാസ്റ്റിക്, മത്സ്യ-മാംസ മാലിന്യങ്ങൾ ഉൾപ്പെടെ അടിഞ്ഞുകൂടുകയാണ്.
കനാൽ നിർമാണ ഘട്ടത്തിൽ വെള്ളം ഒഴുകാനായി കോണ്ക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് മുകളിൽ നടപ്പാത നിർമിച്ചത്. എന്നാൽ വെള്ളമൊഴുക്ക് തടസപ്പെടുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഇവ നീക്കി. എന്നാൽ നടപ്പാലങ്ങൾ പുനർനിർമിച്ചതോടെ പലയിടത്തായി കെട്ടികിടന്ന മാലിന്യങ്ങൾ തടസമില്ലാതെ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. നൂറുകണക്കിനു വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും മാലിന്യം കനാലിലേക്ക് തള്ളുകയാണ്. ആഴ്ചയിൽ മൂന്നു ദിവസമാണ് കനാലിൽ വെള്ളം തുറന്നുവിടുന്നത്. മാലിന്യങ്ങൾ സൂക്ഷിച്ചുവച്ച് കനാലിൽ തള്ളുന്നതായും പറയപ്പെടുന്നു.
പരാതി ഉയരുന്പോൾ മാലിന്യം വാരി കനാൽ റോഡിന്റെ പാർശ്വങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്. അമിതമാകുന്പോൾ വേനൽക്കാലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കും. വർഷകാലത്ത് മാലിന്യം അഴുകി റോഡിലൂടെ ഒഴുകുന്നതും പതിവാണ്.
വെള്ളം നിറഞ്ഞൊഴുകുന്നതിനാൽ പുതുപ്പാടി-കോതമംഗലം റോഡിൽ വെള്ളക്കെട്ടും പതിവായിരിക്കുകയാണ്. പ്രശ്നത്തിനു പരിഹാരം തേടി നാട്ടുകാർ പെരിയാർ വാലി അധികൃതർക്ക് പലവണ പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നത് ആരാണെന്നു കണ്ടുപിടിക്കാൻ പറ്റാത്തതിനാൽ ജനപ്രതിനിധികളും കൈമലർത്തുകയാണ്.
പ്രശ്നപരിഹാരത്തിന് കനാലിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്പ് നെറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിശ്ചിത ദൂരത്തിൽ ഇരുന്പ് നെറ്റ് സ്ഥാപിച്ചാൽ മാലിന്യ നിക്ഷേപം കണ്ടുപിടിക്കാനും നീക്കം ചെയ്യാനും എളുപ്പമാകും. മാലിന്യം വാരി റോഡരികിൽ നിക്ഷേപിക്കുന്നതിനെതിരേ പരിസരവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്നു ജില്ലാപഞ്ചായത്തംഗം എൻ.അരുണ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ നാസർ, വൈസ് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗങ്ങളായ എം.പി. ഇബ്രാഹിം, സൈനബ കൊച്ചക്കോൻ, സീനത്ത് അസീസ്, നിസ ഷാഹുൽ, എം.വി. സുഭാഷ് തുടങ്ങിയവർ സ്ഥലത്തെത്തി. പ്രശ്നം ചർച്ചചെയ്യാൻ എംഎൽഎ, പൊതുമരാമത്ത്-പെരിയാർ വാലി ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് മുളവൂരിൽ അടിയന്തര യോഗം ഉടൻ ചേരുമെന്ന് ഇവർ അറിയിച്ചു.
പെരിയാർ വാലി മുളവൂർ ബ്രാഞ്ച് കനാലിന്റെ പൊന്നിരിക്കപ്പറന്പിൽ അക്വഡേറ്റിനു സമീപമാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. കനാൽ അവസാനിക്കുന്ന ഇവിടെ നെല്ലിക്കുഴി മുതലുള്ള പ്രദേശങ്ങളിലെ പാസ്റ്റിക്, മത്സ്യ-മാംസ മാലിന്യങ്ങൾ ഉൾപ്പെടെ അടിഞ്ഞുകൂടുകയാണ്.
കനാൽ നിർമാണ ഘട്ടത്തിൽ വെള്ളം ഒഴുകാനായി കോണ്ക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് മുകളിൽ നടപ്പാത നിർമിച്ചത്. എന്നാൽ വെള്ളമൊഴുക്ക് തടസപ്പെടുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഇവ നീക്കി. എന്നാൽ നടപ്പാലങ്ങൾ പുനർനിർമിച്ചതോടെ പലയിടത്തായി കെട്ടികിടന്ന മാലിന്യങ്ങൾ തടസമില്ലാതെ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. നൂറുകണക്കിനു വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും മാലിന്യം കനാലിലേക്ക് തള്ളുകയാണ്. ആഴ്ചയിൽ മൂന്നു ദിവസമാണ് കനാലിൽ വെള്ളം തുറന്നുവിടുന്നത്. മാലിന്യങ്ങൾ സൂക്ഷിച്ചുവച്ച് കനാലിൽ തള്ളുന്നതായും പറയപ്പെടുന്നു.
പരാതി ഉയരുന്പോൾ മാലിന്യം വാരി കനാൽ റോഡിന്റെ പാർശ്വങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്. അമിതമാകുന്പോൾ വേനൽക്കാലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കും. വർഷകാലത്ത് മാലിന്യം അഴുകി റോഡിലൂടെ ഒഴുകുന്നതും പതിവാണ്.
വെള്ളം നിറഞ്ഞൊഴുകുന്നതിനാൽ പുതുപ്പാടി-കോതമംഗലം റോഡിൽ വെള്ളക്കെട്ടും പതിവായിരിക്കുകയാണ്. പ്രശ്നത്തിനു പരിഹാരം തേടി നാട്ടുകാർ പെരിയാർ വാലി അധികൃതർക്ക് പലവണ പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നത് ആരാണെന്നു കണ്ടുപിടിക്കാൻ പറ്റാത്തതിനാൽ ജനപ്രതിനിധികളും കൈമലർത്തുകയാണ്.
പ്രശ്നപരിഹാരത്തിന് കനാലിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്പ് നെറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിശ്ചിത ദൂരത്തിൽ ഇരുന്പ് നെറ്റ് സ്ഥാപിച്ചാൽ മാലിന്യ നിക്ഷേപം കണ്ടുപിടിക്കാനും നീക്കം ചെയ്യാനും എളുപ്പമാകും. മാലിന്യം വാരി റോഡരികിൽ നിക്ഷേപിക്കുന്നതിനെതിരേ പരിസരവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്നു ജില്ലാപഞ്ചായത്തംഗം എൻ.അരുണ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ നാസർ, വൈസ് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗങ്ങളായ എം.പി. ഇബ്രാഹിം, സൈനബ കൊച്ചക്കോൻ, സീനത്ത് അസീസ്, നിസ ഷാഹുൽ, എം.വി. സുഭാഷ് തുടങ്ങിയവർ സ്ഥലത്തെത്തി. പ്രശ്നം ചർച്ചചെയ്യാൻ എംഎൽഎ, പൊതുമരാമത്ത്-പെരിയാർ വാലി ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് മുളവൂരിൽ അടിയന്തര യോഗം ഉടൻ ചേരുമെന്ന് ഇവർ അറിയിച്ചു.