കൊച്ചി: കെഎസ് യു എറണാകുളം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ സഘർഷം. പത്തു മിനിറ്റോളം തെരുവിൽ ഏറ്റുമുട്ടിയ പ്രവർത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു. കലൂർ കൊക്കേഴ്സ് ട്രേഡ് സെന്ററിലാണ് തെരഞ്ഞെടുപ്പു നടന്നത്. രാവിലെ മുതൽ ഇരുപക്ഷവുമായി നിലനിന്നിരുന്ന ചെറിയ സംഘർഷാവസ്ഥ വൈകുന്നേരം ആയപ്പോഴേക്കും മൂർധന്യത്തിലെത്തി.
വ്യാപക കള്ളവോട്ടു നടക്കുന്നുവെന്നാരോപിച്ച് മൂന്നരയോടെ ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇതിനിടയിൽ വോട്ടിംഗ് ഹാൾ വോട്ട് ചെയ്യാനെത്തിയവരെകൊണ്ട് നിറഞ്ഞ് കവിഞ്ഞു. തുടർന്നു കള്ളവോട്ടു നടക്കുന്നുവെന്ന് ആരോപിച്ച് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇരുവിഭാഗവും ലിസി ജംഗ്ഷനിലെ റോഡിൽ തമ്മിലടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തിവീശി.
പിരിഞ്ഞ് പോകാൻ തയാറാകാതെ പ്രവർത്തകർ റോഡിൽ നിലയുറപ്പിച്ച് പോലീസിനുനേരേ കല്ലെറിഞ്ഞതോടെ ബാനർജി റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഒടുവിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
സംഘർഷത്തിനിടെ പോലീസുകാരിൽ ചിലർക്കു മർദനമേറ്റു. വ്യാജതിരിച്ചറിയൽ രേഖയുണ്ടാക്കി വോട്ട് ചെയ്തുവെന്ന് ഐ ഗ്രൂപ്പും വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നു വോട്ടു ചെയ്യാനെത്തിയവരെ തടഞ്ഞ് തിരിച്ചയച്ചുവെന്ന് എ ഗ്രൂപ്പും ആരോപിച്ചു.
വ്യാപക കള്ളവോട്ടു നടക്കുന്നുവെന്നാരോപിച്ച് മൂന്നരയോടെ ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇതിനിടയിൽ വോട്ടിംഗ് ഹാൾ വോട്ട് ചെയ്യാനെത്തിയവരെകൊണ്ട് നിറഞ്ഞ് കവിഞ്ഞു. തുടർന്നു കള്ളവോട്ടു നടക്കുന്നുവെന്ന് ആരോപിച്ച് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇരുവിഭാഗവും ലിസി ജംഗ്ഷനിലെ റോഡിൽ തമ്മിലടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തിവീശി.
പിരിഞ്ഞ് പോകാൻ തയാറാകാതെ പ്രവർത്തകർ റോഡിൽ നിലയുറപ്പിച്ച് പോലീസിനുനേരേ കല്ലെറിഞ്ഞതോടെ ബാനർജി റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഒടുവിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
സംഘർഷത്തിനിടെ പോലീസുകാരിൽ ചിലർക്കു മർദനമേറ്റു. വ്യാജതിരിച്ചറിയൽ രേഖയുണ്ടാക്കി വോട്ട് ചെയ്തുവെന്ന് ഐ ഗ്രൂപ്പും വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നു വോട്ടു ചെയ്യാനെത്തിയവരെ തടഞ്ഞ് തിരിച്ചയച്ചുവെന്ന് എ ഗ്രൂപ്പും ആരോപിച്ചു.