കാക്കനാട്: സിദ്ധനെന്ന് സ്വയം വിശേഷിപ്പിച്ച് യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ ഏങ്ങണ്ടിയൂർ കല്ലുങ്കൽ ഉണ്ണികൃഷ്ണ(കണ്ണൻ-30)നാണ് റിമാൻഡിലായത്. സോഫ്റ്റ് വെയർ സ്ഥാപനത്തിലേക്ക് ജോലിക്കായി വിളിച്ചു വരുത്തി മൂന്നു യുവതികളെ ഫ്ളാറ്റിൽ താമസിപ്പിച്ച് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. കൽക്കി അവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച വ്യാജ സിദ്ധന്റെ വലയിലായ മൂന്നു യുവതികളും ബിരുദാനന്തര ബിരുദം ഉള്ളവരാണ്. കോടതി മൂന്നു യുവതികളേയും നിരീക്ഷിച്ച് മൊഴികൾ രേഖപ്പെടുത്തി.
ഇവരെ രക്ഷിതാക്കളോടൊപ്പം വിടാൻ കോടതി നിർദേശിച്ചുവെങ്കിലും ഒരാൾ മാത്രമേ പോയുള്ളൂ. മറ്റു രണ്ടു യുവതികളിൽ ഒരാളെ മഹിളാ കേന്ദ്രത്തിലും മറ്റൊരാളെ നിർഭയ കേന്ദ്രത്തിലുമായി വിട്ടു.
ഇവരെ രക്ഷിതാക്കളോടൊപ്പം വിടാൻ കോടതി നിർദേശിച്ചുവെങ്കിലും ഒരാൾ മാത്രമേ പോയുള്ളൂ. മറ്റു രണ്ടു യുവതികളിൽ ഒരാളെ മഹിളാ കേന്ദ്രത്തിലും മറ്റൊരാളെ നിർഭയ കേന്ദ്രത്തിലുമായി വിട്ടു.