കൊച്ചി: പെരിയാർ മലിനീകരണത്തിനെതിരേ വൈറ്റില ജംഗ്ഷനിൽ വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജല മലിനീകരണത്തിലൂടെ കൊച്ചി വൃക്കരോഗികളെക്കൊണ്ടു നിറയുകയാണ്. പെരിയാർ ജലം കുടിച്ച് ഒട്ടേറെപ്പേർ ഡയാലിസിസ് നടത്തുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകളും കുപ്പിവെള്ളവുമായി കൊച്ചിക്കാർ സഞ്ചരിക്കുന്ന സമയം വിദൂരമല്ലെന്നും മാർ ജോസ് പുത്തൻ വീട്ടിൽ പറഞ്ഞു.
വ്യവസായശാലകളിൽനിന്നു രാസമാലിന്യങ്ങൾ ഉൾപ്പെടെ പെരിയാറിലേക്ക് ഒഴുകുന്നത് അവസാനിപ്പിക്കുക, കാലഹരണപ്പെട്ട ജലശുദ്ധീകരണ പ്ലാന്റ് ആധുനീകരിക്കുക, നദിയിലെ മാലിന്യം നീക്കം ചെയ്യുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനങ്ങൾ ഒത്തുചേർന്നത്.
സമ്മേളനത്തിൽ എംജി സർവകലാശാല മുൻ ഡീൻ ഡോ. ടി.എൻ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
ഡോ. ജി.ഡി. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ഭദ്രാക്ഷാനന്ദ, മാർട്ടിൻ പയ്യപ്പിള്ളി, മെൽക്കം ബോബി കട്ടിക്കാട്ട്, ഫാ. ഡൊമിനിക് കാച്ചപ്പിള്ളി, ഫാ. ജോസഫ് തട്ടാരശേരി, കണ്‍വീനർ ഫാ. വർഗീസ് ചെരപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജല മലിനീകരണത്തിലൂടെ കൊച്ചി വൃക്കരോഗികളെക്കൊണ്ടു നിറയുകയാണ്. പെരിയാർ ജലം കുടിച്ച് ഒട്ടേറെപ്പേർ ഡയാലിസിസ് നടത്തുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകളും കുപ്പിവെള്ളവുമായി കൊച്ചിക്കാർ സഞ്ചരിക്കുന്ന സമയം വിദൂരമല്ലെന്നും മാർ ജോസ് പുത്തൻ വീട്ടിൽ പറഞ്ഞു.
വ്യവസായശാലകളിൽനിന്നു രാസമാലിന്യങ്ങൾ ഉൾപ്പെടെ പെരിയാറിലേക്ക് ഒഴുകുന്നത് അവസാനിപ്പിക്കുക, കാലഹരണപ്പെട്ട ജലശുദ്ധീകരണ പ്ലാന്റ് ആധുനീകരിക്കുക, നദിയിലെ മാലിന്യം നീക്കം ചെയ്യുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനങ്ങൾ ഒത്തുചേർന്നത്.
സമ്മേളനത്തിൽ എംജി സർവകലാശാല മുൻ ഡീൻ ഡോ. ടി.എൻ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
ഡോ. ജി.ഡി. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ഭദ്രാക്ഷാനന്ദ, മാർട്ടിൻ പയ്യപ്പിള്ളി, മെൽക്കം ബോബി കട്ടിക്കാട്ട്, ഫാ. ഡൊമിനിക് കാച്ചപ്പിള്ളി, ഫാ. ജോസഫ് തട്ടാരശേരി, കണ്‍വീനർ ഫാ. വർഗീസ് ചെരപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.