കരുവാരക്കുണ്ട്: പാന്ത്രയിലെ സാറ എസ്റ്റേറ്റ് തോട് നവീകരണം ആരംഭിച്ചു. നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഇത്.
2010 ലുണ്ടായ ഉരുൾപൊട്ടലിലാണ് തോട് പലയിടങ്ങളിലും തകർന്നത്. തുടർന്ന് കാലവർഷത്തിൽ തോട് കവിഞ്ഞൊഴുകുകയും സമീപങ്ങളിലെ പല കുടുംബങ്ങൾക്കും പ്രയാസമുണ്ടാക്കുകയും ചെയ്തിരുന്നു.
മുൻഗ്രാമപഞ്ചായത്ത് അംഗം കെ.ഗോപാലകൃഷ്ണന്റെ ശ്രമ ഫലമായി ചെറുകിട ജലസേചന വകുപ്പ് അഞ്ചു വർഷം മുന്പ് പ്രവൃത്തി ഏറ്റെടുക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങാനായില്ല. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം.
2010 ലുണ്ടായ ഉരുൾപൊട്ടലിലാണ് തോട് പലയിടങ്ങളിലും തകർന്നത്. തുടർന്ന് കാലവർഷത്തിൽ തോട് കവിഞ്ഞൊഴുകുകയും സമീപങ്ങളിലെ പല കുടുംബങ്ങൾക്കും പ്രയാസമുണ്ടാക്കുകയും ചെയ്തിരുന്നു.
മുൻഗ്രാമപഞ്ചായത്ത് അംഗം കെ.ഗോപാലകൃഷ്ണന്റെ ശ്രമ ഫലമായി ചെറുകിട ജലസേചന വകുപ്പ് അഞ്ചു വർഷം മുന്പ് പ്രവൃത്തി ഏറ്റെടുക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങാനായില്ല. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം.