പൂക്കോട്ടുംപാടം: കിണർ വൃത്തിയാക്കി കയറുന്നതിനിടെ കിണറ്റിൽ വീണ യുവാവിനു പരിക്കേറ്റു. വാണിയന്പലം മാട്ടക്കുളം മണ്ണിൽതൊടിക സൈജലി (32) നാണ് പരിക്കേറ്റത്.
ചൂണ്ടിക്കലിൽ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. 70 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിൽ നിലന്പൂർ അഗ്നിശമന സേന സ്ഥലത്തെത്തി.
ഫയർമാൻ വി. സുധീഷ് കിണറ്റിലിറങ്ങി സ്ട്രെച്ചറും കയറുമുപയോഗിച്ചു നാട്ടുകാരുടെ സഹായത്തോടെ സൈജലിനെ പുറത്തെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥരായ വി.പി. നിഷാദ്, പി. ബാബുരാജ്, എസ്. രമേശ്, ടി.കെ. അഖിൽ, ടി.കെ. നിഷാന്ത്, കെ.പി. അമീറുദീൻ, കെ.പി. അനൂപ്, സി.വൈ. ജോസഫ്, നാട്ടുകാരായ പിലാക്കൽ ഫൈസൽ, അയനിക്കാടൻ അനീസ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ചൂണ്ടിക്കലിൽ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. 70 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിൽ നിലന്പൂർ അഗ്നിശമന സേന സ്ഥലത്തെത്തി.
ഫയർമാൻ വി. സുധീഷ് കിണറ്റിലിറങ്ങി സ്ട്രെച്ചറും കയറുമുപയോഗിച്ചു നാട്ടുകാരുടെ സഹായത്തോടെ സൈജലിനെ പുറത്തെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥരായ വി.പി. നിഷാദ്, പി. ബാബുരാജ്, എസ്. രമേശ്, ടി.കെ. അഖിൽ, ടി.കെ. നിഷാന്ത്, കെ.പി. അമീറുദീൻ, കെ.പി. അനൂപ്, സി.വൈ. ജോസഫ്, നാട്ടുകാരായ പിലാക്കൽ ഫൈസൽ, അയനിക്കാടൻ അനീസ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.