മഞ്ചേരി: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി എം.ബി ഫൈസൽ മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടി മഞ്ചേരിയിലെത്തി.
മുൻമന്ത്രിയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുമായിരുന്ന ശിവദാസമേനോൻ, ദീർഘകാലം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച കെ.സൈതാലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ എന്നിവരെ വീടുകളിലെത്തിയാണ് ഫൈസൽ അനുഗ്രഹം വാങ്ങിയത്.
നഗരത്തിലും മഞ്ചേരി കോടതി, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കയറിയിറങ്ങിയ സ്ഥാനാർഥി എല്ലാവരോടും വോട്ട് അഭ്യർഥിച്ചു.
പ്രവർത്തകർക്കൊപ്പമായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. തുടർന്ന് തൃക്കലങ്ങോട്, പാണ്ടിക്കാട്, എടപ്പറ്റ, കീഴാറ്റൂർ എന്നി പഞ്ചായത്തുകളിലെ നേതാക്കളെയും പ്രവർത്തകരെയും സന്ദർശിച്ചു.
മുൻമന്ത്രിയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുമായിരുന്ന ശിവദാസമേനോൻ, ദീർഘകാലം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച കെ.സൈതാലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ എന്നിവരെ വീടുകളിലെത്തിയാണ് ഫൈസൽ അനുഗ്രഹം വാങ്ങിയത്.
നഗരത്തിലും മഞ്ചേരി കോടതി, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കയറിയിറങ്ങിയ സ്ഥാനാർഥി എല്ലാവരോടും വോട്ട് അഭ്യർഥിച്ചു.
പ്രവർത്തകർക്കൊപ്പമായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. തുടർന്ന് തൃക്കലങ്ങോട്, പാണ്ടിക്കാട്, എടപ്പറ്റ, കീഴാറ്റൂർ എന്നി പഞ്ചായത്തുകളിലെ നേതാക്കളെയും പ്രവർത്തകരെയും സന്ദർശിച്ചു.