കൽപ്പറ്റ: അയൽ ജില്ലയായ നീലിഗിരിയിലേതുപോലെ വയനാട്ടിൽ കല്ല്, മണൽ ഖനനവും ക്രഷറുകളും പൂർണമായി നിരോധിക്കണമെന്ന കടുത്ത നിലപാടുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. ആറാട്ടുപാറ, കൊളഗപ്പാറ, ചീങ്ങേരിപ്പാറ, ഫാന്റം റോക്ക് എന്നിവിടങ്ങളിലെ ഖനനം, ക്രഷർ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനു വിധേയമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കളക്ടറേറ്റിൽ നടത്തിയ വിചാരണയിലാണ് സമിതി പ്രസിഡന്റ് എൻ. ബാദുഷയും സെക്രട്ടറി തോമസ് അന്പലവയലും നിലപാട് അറിയിച്ചത്.
ആറാട്ടുപാറ, കൊളഗപ്പാറ, ചീങ്ങേരിപ്പാറ, ഫാന്റംറോക്ക് എന്നിവയ്ക്ക് നിശ്ചിത ദൂരപരിധിയിൽ ക്വാറിയും ക്രഷറും നിരോധിച്ച് 2016 ഓഗസ്റ്റ് രണ്ടിന് ജില്ലാ ദുരന്തനിവാരണ അഥോറ്റി ചെയർമാനുമായ ജില്ലാ കളക്ടർ ഉത്തരവായിരുന്നു. ക്വാറി-ക്രഷർ പ്രവർത്തനംമൂലമുള്ള പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സ്വൈരജീവിതം മുൻനിർത്തിയുമായിരുന്നു ഉത്തരവ്. ഇതിനെതിരെ ക്വാറി ഓണേഴ്സ് അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റി നൽകിയ ഹർജിയിൽ അഥോറിറ്റി ചെയർമാന്റെ ഉത്തരവ് 2017 ഫെബ്രുവരി ഒന്നിലെ ഉത്തരവിലൂടെ താത്കാലികമായി തടഞ്ഞ ഹൈക്കോടതി ഖനന നിരോധനത്തിൽ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ടശേഷം തീരുമാനമെടുക്കാൻ നിർദേശവും നൽകി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ ഏകപക്ഷീയമായ പുറപ്പെടുവിച്ച ഉത്തരവ് ക്വാറി-ക്രഷർ മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന അനേകരെ ഗതികേടിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാന്റെ ഉത്തരവ് വയനാടിന്റെ വിശാല താത്പര്യത്തിനു അനുഗുണമായതിനാൽ നിലനിർത്തണമെന്നും എല്ലാവിധ ഖനനങ്ങളും വയനാട്ടിൽ നിരോധിക്കണമെന്നുമാണ് സമിതി പ്രസിഡന്റും സെക്രട്ടറിയും വാദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിചാരണ.
ഖനന നിരോധനം വയനാട്ടിൽ വികസന സ്തംഭനത്തിനു കാരണമാകുമെന്ന പ്രചാരണത്തിൽ കഴന്പില്ലെന്നും അഞ്ച് പതിറ്റാണ്ടോളമായി ക്വാറി-ക്രഷർ വിലക്കുള്ള നീലഗിരി ജില്ലയിൽനിന്നുള്ള അനുഭവങ്ങൾ ഇതിനു തെളിവാണെന്നും സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വികസനത്തിനെന്ന പേരിൽ നടത്തുന്ന ഖനനങ്ങൾക്കപ്പുറം ജനങ്ങൾക്കാവശ്യമുള്ള കുടിവെള്ളത്തിനും ഭക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് നിർദേശിച്ചു. ക്രഷർ നടത്തിപ്പുകാർ ഭൂഗർഭജലം കൊള്ളയടിക്കുകയാണെന്നും കൃഷ്ണഗിരിയിലെ ക്രഷറിൽ മാത്രം 15 കുഴൽക്കിണറുകൾ ഉണ്ടെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
വിചാരണയിൽ പങ്കെടുത്ത ഒൗർ ഓണ് നേച്ചർ ഉൾപ്പെടെ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാന്റെ 2016 ഓഗസ്റ്റ് രണ്ടിലെ ഉത്തരവ് റദ്ദാക്കരുതെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഉത്തരവ് നീക്കണമെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവിധം ഖനനം അനുവദിക്കണമെന്നുമാണ് ക്വാറി-ക്രഷർ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും ട്രേഡ് യൂണിയനുകളും അഭിഭാഷകർ മുഖേനയും മറ്റും ആവശ്യപ്പെട്ടത്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ജനപ്രതിനിധികളെപോലും ഒഴിവാക്കി തീരുമാനങ്ങളെടുക്കുന്നതിനെതിരെയും വിചാരണയിൽ ശബ്ദം ഉയർന്നു.
ആറാട്ടുപാറ, കൊളഗപ്പാറ, ചീങ്ങേരിപ്പാറ, ഫാന്റംറോക്ക് എന്നിവയ്ക്ക് നിശ്ചിത ദൂരപരിധിയിൽ ക്വാറിയും ക്രഷറും നിരോധിച്ച് 2016 ഓഗസ്റ്റ് രണ്ടിന് ജില്ലാ ദുരന്തനിവാരണ അഥോറ്റി ചെയർമാനുമായ ജില്ലാ കളക്ടർ ഉത്തരവായിരുന്നു. ക്വാറി-ക്രഷർ പ്രവർത്തനംമൂലമുള്ള പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സ്വൈരജീവിതം മുൻനിർത്തിയുമായിരുന്നു ഉത്തരവ്. ഇതിനെതിരെ ക്വാറി ഓണേഴ്സ് അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റി നൽകിയ ഹർജിയിൽ അഥോറിറ്റി ചെയർമാന്റെ ഉത്തരവ് 2017 ഫെബ്രുവരി ഒന്നിലെ ഉത്തരവിലൂടെ താത്കാലികമായി തടഞ്ഞ ഹൈക്കോടതി ഖനന നിരോധനത്തിൽ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ടശേഷം തീരുമാനമെടുക്കാൻ നിർദേശവും നൽകി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ ഏകപക്ഷീയമായ പുറപ്പെടുവിച്ച ഉത്തരവ് ക്വാറി-ക്രഷർ മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന അനേകരെ ഗതികേടിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാന്റെ ഉത്തരവ് വയനാടിന്റെ വിശാല താത്പര്യത്തിനു അനുഗുണമായതിനാൽ നിലനിർത്തണമെന്നും എല്ലാവിധ ഖനനങ്ങളും വയനാട്ടിൽ നിരോധിക്കണമെന്നുമാണ് സമിതി പ്രസിഡന്റും സെക്രട്ടറിയും വാദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിചാരണ.
ഖനന നിരോധനം വയനാട്ടിൽ വികസന സ്തംഭനത്തിനു കാരണമാകുമെന്ന പ്രചാരണത്തിൽ കഴന്പില്ലെന്നും അഞ്ച് പതിറ്റാണ്ടോളമായി ക്വാറി-ക്രഷർ വിലക്കുള്ള നീലഗിരി ജില്ലയിൽനിന്നുള്ള അനുഭവങ്ങൾ ഇതിനു തെളിവാണെന്നും സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വികസനത്തിനെന്ന പേരിൽ നടത്തുന്ന ഖനനങ്ങൾക്കപ്പുറം ജനങ്ങൾക്കാവശ്യമുള്ള കുടിവെള്ളത്തിനും ഭക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് നിർദേശിച്ചു. ക്രഷർ നടത്തിപ്പുകാർ ഭൂഗർഭജലം കൊള്ളയടിക്കുകയാണെന്നും കൃഷ്ണഗിരിയിലെ ക്രഷറിൽ മാത്രം 15 കുഴൽക്കിണറുകൾ ഉണ്ടെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
വിചാരണയിൽ പങ്കെടുത്ത ഒൗർ ഓണ് നേച്ചർ ഉൾപ്പെടെ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാന്റെ 2016 ഓഗസ്റ്റ് രണ്ടിലെ ഉത്തരവ് റദ്ദാക്കരുതെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഉത്തരവ് നീക്കണമെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവിധം ഖനനം അനുവദിക്കണമെന്നുമാണ് ക്വാറി-ക്രഷർ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും ട്രേഡ് യൂണിയനുകളും അഭിഭാഷകർ മുഖേനയും മറ്റും ആവശ്യപ്പെട്ടത്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ജനപ്രതിനിധികളെപോലും ഒഴിവാക്കി തീരുമാനങ്ങളെടുക്കുന്നതിനെതിരെയും വിചാരണയിൽ ശബ്ദം ഉയർന്നു.