പരമരം: പനമരം ബ്ലോക്ക്പഞ്ചായത്ത് 2017-18 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമാണത്തിനും കാർഷിക, ക്ഷീര, ആരോഗ്യ മേഖലകൾക്കും മുൻഗണന നൽകുന്നതാണ് 790304520 രൂപ വരവും 790254520 രൂപ ചെലവും കണക്കാക്കുന്ന ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ അവതരിപ്പിച്ചു.
പനമരം ബ്ലോക്ക്പഞ്ചായത്ത് ആസ്ഥാനമന്ദിര നിർമാണവും ഗ്രാമീണമേഖലയിൽ 50 കിലോമീറ്റർ റോഡും ഗതാഗതയോഗ്യമാക്കും. അഞ്ച് പഞ്ചായത്തുകളിലുമായി 22 കോടി രൂപ ചെലവിൽ 650 വീടുകളുടെ നിർമാണവും ബ്ലോക്ക് പരിധിയിലെ മുഴുവൻ ആംഗൻവാടികളിലും സോളാർ പാനൽ പ്രൊജക്ടും നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പി.ഡി. സജി, ജയന്തി രാജൻ, മേഴ്സി ബെന്നി, കണിയാന്പറ്റ, പനമരം, പൂതാടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ലിസി തോമസ്, കടവൻ ഹംസ, രുക്മിണി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
പനമരം ബ്ലോക്ക്പഞ്ചായത്ത് ആസ്ഥാനമന്ദിര നിർമാണവും ഗ്രാമീണമേഖലയിൽ 50 കിലോമീറ്റർ റോഡും ഗതാഗതയോഗ്യമാക്കും. അഞ്ച് പഞ്ചായത്തുകളിലുമായി 22 കോടി രൂപ ചെലവിൽ 650 വീടുകളുടെ നിർമാണവും ബ്ലോക്ക് പരിധിയിലെ മുഴുവൻ ആംഗൻവാടികളിലും സോളാർ പാനൽ പ്രൊജക്ടും നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പി.ഡി. സജി, ജയന്തി രാജൻ, മേഴ്സി ബെന്നി, കണിയാന്പറ്റ, പനമരം, പൂതാടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ലിസി തോമസ്, കടവൻ ഹംസ, രുക്മിണി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.