സുൽത്താൻ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ഫ്രീഡം ടു മൂവ് പ്രവർത്തകർ ചർച്ച നടത്തി. വയനാടിനെ മാത്രമല്ല, വടക്കൻ കേരളത്തെ തന്നെ നിരോധനം വളരെ ദോഷകരമായി ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വന്യജീവികളെ സംരക്ഷിക്കുന്നതിന് ആരും എതിരല്ല. എന്നാൽ വഴിയടച്ചിടുന്നതല്ല അതിനുള്ള മാർഗം. യുവജനക്കൂട്ടായ്മകളടക്കം സമര രംഗത്ത് വന്നത് നല്ല കാര്യമാണ്. ഇത്തരത്തിൽ റോഡ് അടച്ചിട്ടുകൊണ്ട് എല്ലാക്കാലവും മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രീഡം ടു മൂവ് കോ-ഓർഡിനേറ്റർ സഫീർ പഴേരി, മനോജ്കുമാർ, ഷിറാസ്, അനൂപ്, അഫ്സൽ പൊയിൽ, ജോജി വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വന്യജീവികളെ സംരക്ഷിക്കുന്നതിന് ആരും എതിരല്ല. എന്നാൽ വഴിയടച്ചിടുന്നതല്ല അതിനുള്ള മാർഗം. യുവജനക്കൂട്ടായ്മകളടക്കം സമര രംഗത്ത് വന്നത് നല്ല കാര്യമാണ്. ഇത്തരത്തിൽ റോഡ് അടച്ചിട്ടുകൊണ്ട് എല്ലാക്കാലവും മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രീഡം ടു മൂവ് കോ-ഓർഡിനേറ്റർ സഫീർ പഴേരി, മനോജ്കുമാർ, ഷിറാസ്, അനൂപ്, അഫ്സൽ പൊയിൽ, ജോജി വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.