ഗൂഡല്ലൂർ: കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ടാൻടി തൊഴിലാളികൾ ആവശ്യപ്പെട്ടു. ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിൽ ടാൻടി തൊഴിലാളികൾ വന്യജീവികളുടെ ആക്രമണം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.
ആന, പുലി, കരടി തുടങ്ങിയ വന്യജീവികളുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്. രാത്രി സമയത്ത് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. രാത്രിയിലും പുലർച്ചെ സമയങ്ങളിലും ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് വനംവകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി സമയത്ത് പുറത്ത് പോകാൻ ടാൻടി അധികൃതർ വാഹന സൗകര്യം ഏർപ്പെടുത്തികൊടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ആന, പുലി, കരടി തുടങ്ങിയ വന്യജീവികളുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്. രാത്രി സമയത്ത് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. രാത്രിയിലും പുലർച്ചെ സമയങ്ങളിലും ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് വനംവകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി സമയത്ത് പുറത്ത് പോകാൻ ടാൻടി അധികൃതർ വാഹന സൗകര്യം ഏർപ്പെടുത്തികൊടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.